കൊല്ലം: ഏറ്റവും കൂടുതൽ ഹൈസ്കൂളുകൾ പ്രവർത്തിക്കുന്ന കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ഡിഇഒ യെ നിയമിക്കാത്തത് പ്രതിഷേധാർഹമാണെന്ന് കാത്തലിക് സ്കൂൾ സ്റ്റാഫ് അസോസിയേഷൻ കൊല്ലം രൂപത .

ജില്ലയിൽ ഏറ്റവും കൂടുതൽ ഹൈസ്കൂളുകൾ പ്രവർത്തിക്കുന്നത് കൊല്ലം വിദ്യാഭ്യാസ ജില്ലയിലാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഡിഇഒ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. പിഎഫ് അടക്കമുള്ള നൂറുകണക്കിന് അപേക്ഷകൾ ഓഫീസിൽ കെട്ടികിടക്കുന്നു .പ്രധാന അധ്യാപകർ വിരമിക്കുകയും സ്ഥലം മാറ്റം ഉണ്ടാകുകയും ചെയ്ത എയ്ഡഡ് സ്കൂളുകളിലെ ശമ്പള ബിൽ മാറുന്നത് ഡിഇഒ മാർ മുഖേനയാണ്.

അതിനാൽ നിരവധി എയിഡഡ് സ്കൂൾ അധ്യാപകർക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.നിയമന അംഗീകാരം ലഭിക്കുവാനുള്ള അധ്യാപകരുടെ ഫയലുകളുടെ പരിശോധനയും പൂർണമായും സ്തംഭിച്ച അവസ്ഥയാണ്. ഡിഇഒയുടെ പിഎയും അവധിയിൽ പ്രവേശിച്ചതിനാൽ വിദ്യാഭ്യാസ ഓഫീസിന്‍റെ പ്രവർത്തനം പൂർണമായും നിലച്ചു.

ഡിഇഒയെ അടിയന്തരമായി നിയമിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സിഎസ്എസ്എ നേതൃയോഗം ആവശ്യപ്പെട്ടു. നേതൃയോഗം കൊല്ലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ബിനു തോമസ് ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍റ് ആർ.ബർണാഡ് , സെക്രട്ടറി സുമേഷ് ദാസ് എന്നിവർ പ്രസംഗിച്ചു.