ആര്യങ്കാവ് : കുംഭാവുരുട്ടി വിനോദസഞ്ചാര കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് കെടിയു സി (ജോസഫ്) സംസ്ഥാന പ്രസിഡന്‍റ് റോയി ഉമ്മൻ താലൂക്ക് വികസന സമിതി യോഗത്തിൽആവശ്യപ്പെട്ടു.

അച്ചൻകോവിലിൽ സംസ്ഥാന ടൂറിസം വകുപ്പ് നടത്തിവന്നിരുന്ന കുംഭാവുരുട്ടി വിനോദസഞ്ചാര കേന്ദ്രം രണ്ടു വർഷമായി അടഞ്ഞുകിടക്കുകയാണ് .മേഖലയിൽ ഇതുമൂലം 120 പേർക്ക് ജോലി നഷ്‌ടപ്പെടുകയും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാർഗവും നിലച്ചു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വിനോദസഞ്ചാര കേന്ദ്രം തുറന്നു പ്രവർത്തിക്കാത്തതിനാൽ അച്ചൻകോവിലിന്‍റെ വികസനം മുരടിച്ചിരിക്കുകയാണെന്നും റോയി ഉമ്മൻ ആരോപിച്ചു.

വനം മേഖലയിലെ തടി കയറ്റിറക്ക് ജോലിയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ പ്രദേശത്തെ തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞു വരുന്നത് . ‌കഴിഞ്ഞ ഒരു വർഷ ത്തിലേറെയായി തൊഴിലാളികൾ ദുരിതത്തിലാണ് . വനംവകുപ്പിന്‍റെ അനാസ്ഥയാണ് തൊഴിലാളികൾക്ക് തൊഴിൽ നഷ്‌ടം വരുത്താൻ ഇടയാക്കിയത്.

വന്യമൃഗ ആക്രമണത്തിൽ പരിക്ക് പറ്റി ഗുരുതര അവസ്ഥയിൽ ആകുന്നവർക്ക് അടിയന്തര ചികിത്സ ലഭിക്കാൻ അച്ചൻകോവിലിൽ ആംബുലൻസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.

ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയസമര ത്തിന് കെടിയുസി നേതൃത്വം നൽകുമെന്നും സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.