എഴുകോൺ : കൊല്ലം തിരുമംഗലം ദേശീയപാതയിൽ മരം കടപുഴകി വീണു. എഴുകോണിനും ചീരങ്കാവിനും മധ്യേ പെട്രോൾ പമ്പിന് സമീപം നിന്ന യൂക്കാലി മരമാണ് കടപുഴകി വീണത്.

ഇന്നലെ പുലർച്ചെ 5. 30 തിന് ആയിരുന്നു സംഭവം. മരം ഇലവൻ കെവി ലൈനിൽ തട്ടിയതോടെ കമ്പികൾ പൊട്ടി താഴെ വീണു. തുടർന്ന് വൈദ്യുത ലൈനിൽ തട്ടി നിന്നു വലിയ ശബ്ദവും തീയും ഉണ്ടായത് നാട്ടുകാരിൽ ഭീതി പരത്തി. മരത്തിന് സമീപത്തായി ഉള്ള ചായക്കട തുറക്കാൻ ഉടമസ്ഥ എത്തുന്നതിന് തൊട്ടുമുൻപ് ആയിരുന്നു അപകടം. ഇലക്ട്രിസിറ്റി സബ്സ്റ്റേഷൻ അടുത്ത് ആയതിനാൽ ജീവനക്കാരെത്തി പെട്ടെന്ന് വൈദ്യുതി വിച്ഛേദിക്കാൻ കഴിഞ്ഞത് ദുരന്തമൊഴിവാക്കി.

എഴുകോൺ ഇലക്ട്രിസിറ്റി സബ്സ്റ്റേഷന്‍റെ അധീനതയിലുള്ള പ്രദേശങ്ങളിൽഏറെനേരം വൈദ്യുതി വിതരണം തടസപ്പെട്ടു. ക്രെയിൻ എത്തിച്ച് മരം നീക്കം ചെയ്ത് വൈദ്യുത തടസം പുനസ്ഥാപിക്കുകയായിരുന്നു.

എഴുകോൺ റെയിൽവേ സ്റ്റേഷൻ പരിസരം മുതൽ പെട്രോൾ പമ്പ് വരെയുള്ള വളവിന്‍റെ ഭാഗം വരെ വർഷങ്ങൾ പഴക്കമുള്ള നിരവധി മരങ്ങളാണ് ജനങ്ങളുടെ ജീവനു ഭീഷണിയായി നിൽക്കുന്നത്. ഒരു ദുരന്തം ഉണ്ടാകുന്നതിനു മുമ്പ് അധികാരികൾ കണ്ണ് തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.