തിരുവനന്തപുരം: മാലമോഷണക്കുറ്റം ആരോപിച്ചു ബിന്ദു എന്ന ദളിത് യുവതിയെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ തുടർച്ചയായി 21 മണിക്കൂർ വെള്ളം പോലും നൽകാതെ അപഹസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ആരോപണ വിധേയർ അടക്കം പേരൂർക്കട സ്റ്റേഷനിൽ അന്നു ഡ്യൂട്ടിയിലുണ്ട ായിരുന്ന മുഴുവൻ പോലീസുകാരുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മൂന്നു ദിവസമായാണ് മൊഴി രേഖപ്പെടുത്തിയത്. സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥരടക്കം ആരോപണ വിധേയരായ വനിതാ പോലീസ് ഉദ്യോഗസ്ഥരുടേത് അടക്കമുള്ള മൊഴികളാണ് ശേഖരിച്ചത്.

സസ്പെൻഷനിലുള്ള അന്നത്തെ പേരൂർക്കട സ്റ്റേഷനിലെ എസ്ഐ എസ്.ജെ. പ്രസാദ്, ഗ്രേഡ് എഎസ്ഐ പ്രസന്നകുമാർ അടക്കമുള്ളവരുടെ മൊഴികളാണു വിശദമായി രേഖപ്പെടുത്തിയത്.