കുളത്തൂപ്പുഴ : നീരൊഴുക്ക് തടസപ്പെടുത്തി റോഡ് നവീകരിച്ചതോടെ ചെളിവെള്ളക്കെട്ട് രൂക്ഷമായി. പാതയോരത്തെ മരണ വീട്ടിലേക്ക് പോകാൻ നാട്ടുകാർക്ക് ചെളിവെള്ളം വറ്റിക്കേണ്ടി വന്നു.

കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര കരയോഗമന്ദിരം - ഉരിയരികുന്ന് പാതയില്‍ അങ്കണവാടിക്ക് സമീപം ഗൗരി ശങ്കരത്തില്‍ സജികുമാറിന്‍റെ വീടിനു മുന്നിലെ പാതയിലാണ് മഴവെളളം ഒഴുകി പോകാതെ കെട്ടിനിന്നു ചെളിക്കുളമായി മാറിയത്.

കഴിഞ്ഞ ദിവസമാണ് സജികുമാറിന്‍റെ ഭാര്യ ഷീലാകുമാരി മരിച്ചത്. തുടര്‍ന്ന് പരിസരവാസികളും നാട്ടുകാരും ബന്ധുക്കളുമെത്തുമ്പോള്‍ വീടിനു മുന്നിലായുള്ള പാത മുഴുവന്‍ ചെളിവെള്ളം നിറഞ്ഞ് വീട്ടിലേക്ക് കടക്കാനാവാത്ത അവസ്ഥയായിരുന്നു. തുടര്‍ന്ന് പരിസര വാസികളില്‍ ചിലര്‍ ചേര്‍ന്ന് റോഡിലെ ചെളിവെള്ളം കോരി സമീപത്തെ ചാലിലേക്ക് ഒഴുക്കി വിടുകയാണ് ഉണ്ടായത്.

മഴവെള്ളം കൂടുതലായി ഒഴുകി എത്തിയതോടെ പുറമെ നിന്നും മോട്ടോര്‍ എത്തിച്ച് പാതയിലെ ചെളിവെള്ളം പമ്പ് ചെയ്ത് ഒഴിവാക്കിയാണ് മരണ വീട്ടിലേക്ക് നാട്ടുകാർ പോയത്. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരണം നടത്തിയത്.

പാതയുടെ നിർമാണത്തിനിടെ ഇരുവശത്തു നിന്നും ഒഴികിയെത്തുന്ന മഴവെളളം കെട്ടിനില്‍ക്കാതെ നീര്‍ച്ചാലിലൂടെ സമീപത്തെ തോട്ടിലേക്ക് പതിച്ചിരുന്നത് തടസപ്പെടുത്തിയതാണ് നിലവിലെ ദുരിതത്തിന് കാരണമായത്.

വാഹനങ്ങള്‍ കടന്നുപോകുമ്പോഴും മഴശക്തമാകുമ്പോവും സജിയുടെ വീട്ടിലേക്ക് റോഡിലെ വെളളം ഇരച്ചു കയറുന്നത് പതിവാണ്. പാതയുടെ ഇരുവശവും മതില്‍ കെട്ടിയിരിക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകാനും മാർഗമില്ല.