കൊല്ലം: കേരള തീരത്ത് തന്നെ അടിക്കടി കപ്പൽ ദുരന്തം ഉണ്ടാകുന്നതിൽ ദുരൂഹത ഉണ്ടെന്നു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഡി. ഗീതാകൃഷ്ണൻ പറഞ്ഞു.

ദുരന്തമുണ്ടാക്കിയ കപ്പൽ അധികൃതർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടും മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും കൊല്ലം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും കൊല്ലം നിയോജകമണ്ഡലം മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി കൊല്ലത്ത് മാരിടൈം ഓഫീസിലേക്ക്നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീതാകൃഷ്ണൻ.

ന്ദ്ര സംസ്ഥാന സർക്കാരുകൾ മതിയായ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി കപ്പൽ അപകടങ്ങളെ കുറിച്ച് കേസെടുത്ത് നടപടി സ്വീകരിക്കണം. കപ്പൽ ദുരന്തംമൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പതിനായിരം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണം.കപ്പൽ ദുരന്തത്തിന്‍റെ മറവിൽ കടൽ മണൽ ഖനനം തുടങ്ങാൻ ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും ഗീതാകൃഷ്ണൻ പറഞ്ഞു.

എഫ് .അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.ജി.ബേബിച്ചൻ, എൻ. മരിയൻ, ദീപആൽബർട്ട്, ജി. ചന്ദ്രൻ,അജിപള്ളിതോട്ടം, അഗസ്ത്യൻ ലോറൻസ്, റൂഡോൾഫ്, ജഗനാഥൻ സേവിയർ, ജോസ് വാടി, ക്ലമെന്‍റ് വാടി, ബ്രിജിത്ത് പള്ളിതോട്ടം, ഹരിത അരുൺ, സിസ്റ്റസ്, എബി, സെബാസ്റ്റ്യൻ, ജസ്റ്റിൻ, ഷാജി സ്റ്റീഫൻ, സുനിൽ, തുടങ്ങിയവർ പ്രസംഗിച്ചു.