പത്തനംതിട്ട: പരിസ്ഥിതി ദിനത്തിൽ കാർബൺ ന്യൂട്രൽ ആശയങ്ങൾക്ക് വ്യത്യസ്ത മാതൃകയുമായി പത്തനംതിട്ട ജില്ലാ കളക്ടറുടെ ഓഫീസ്. ജില്ലാ കളക്ടറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് സന്ധ്യയുടെ നേതൃത്വത്തിൽ ഓഫീസ് ജീവനക്കാരും ഇതിൽ പങ്കാളികളായി.

കളക്ടറുടെ ഫേസ് ബുക്ക് കുറിപ്പിലെആഹ്വാന പ്രകാരം പൊതുഗതാഗത സംവിധാനത്തിലാണ് ജീവനക്കാർ എല്ലാവരും ഓഫീസിൽ എത്തിയത്. സ്വന്തം വാഹനങ്ങളിൽ വന്നിരുന്നവർ അതുപേക്ഷിച്ച് കെഎസ്ആർടിസി, സ്വകാര്യ ബസുകളെ ആശ്രയിച്ച് കളക്ടറേറ്റ് പടിക്കൽ വന്നിറങ്ങി.

ഒപ്പം കളക്റ്ററേറ്റിൽ ആരംഭിച്ച ഫുഡ് സ്കേപ്പിംഗിന്‍റെ ഭാഗമായി ഹരിതകർമ സേനാംഗങ്ങൾ നട്ടുപരിപാലിക്കുന്ന മഞ്ഞൾ കൃഷി പരിപാലിക്കുകയും കാട് കയറി കിടന്നവ എല്ലാം വൃത്തിയാക്കുകയും ചെയ്തു ഒപ്പം വൃക്ഷത്തൈ നടുകയും ചെയ്തു. വിയറ്റ്നാം സൂപ്പർ ഏർളി എന്ന പേരിൽ പ്രചാരം നേടിയ പ്ലാവിനമാണ് നട്ടത്.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് സ്ഥാപിച്ച പത്തനംതിട്ട ജില്ലയിലെ തടിയൂർ കൃഷി വിജ്ഞന കേന്ദ്രമാണ് പ്ലാവിൻ തൈ നൽകിയത്. പരിസ്ഥിതി സൗഹൃദ രീതികളിൽ കളക്റ്ററേറ്റ് ഒരു മാതൃക ആയി മാറുന്ന സാഹചര്യത്തിലാണ് കളക്ടറുടെ സ്വന്തം ഓഫീസിലെ ജീവനക്കാരുടെ ഇത്തരം പ്രവൃത്തികൾ അനുകരണീയമെന്ന് കളക്ടർ എസ്. പ്രേംകൃഷ്ണനും അഭിപ്രായപ്പെട്ടു.

ഹരിത ഓഫീസ് സമുച്ചയം ആയി കളക്റ്ററേറ്റിനെ മാറുന്നതിനുള്ള ദൗത്യവുമായി മുന്നേറുകയാണെന്നും എല്ലാ ഓഫീസിലെയും ജീവനക്കാരും ഇതിൽ പങ്കാളികളാകണമെന്നും കളക്ടർ നിർദേശിച്ചു.

പത്തനംതിട്ട നഗരസഭ ഹരിത കർമസേനയുടെ നേതൃത്വ്തിൽ ജൈവ മാലിന്യ സംസ്കരണ യൂണിറ്റുകൾ സ്ഥാപിച്ച് തുടങ്ങിയ പദ്ധതികളുമായി മുന്നോട്ടു പോകുകയാണെന്നും ഇവിടെ ഉത്പാദിപ്പിക്കുന്ന ജൈവ വളം ഉപയോഗിച്ച് ഫുഡ് സ്കേപ്പിംഗ് മാതൃക വ്യാപിപ്പിക്കുന്നതിനാണ് ആലോചനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഫീസ് പരിസരങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ നഗരസഭയുടെ സഹകരണത്തോടെ കൃഷി ചെയ്യുന്ന പദ്ധതി ആണ് ഫുഡ് സ്കേപ്പിംഗ്.