തിരുവല്ല: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞുവന്നയാളെ പുളിക്കീഴ് പോലീസ് ശ്രമകരമായ ദൗത്യത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ തോട്ടുവ ലക്ഷംവീട് കോളനി സുകുഭവൻ സുകുമാരനാണ് (54) പിടിയിലായത്.

തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ഉൾപ്പെടെ പ്രതിയാണിയാൾ. പുളിക്കീഴ് പോലീസ് 2015 ലെടുത്ത വധശ്രമക്കേസിൽ ഉൾപ്പെട്ട ഇയാൾ ജാമ്യം നേടിയ ശേഷം കോടതിയിൽ വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങുകയായിരുന്നു.

വർഷങ്ങളായി മുങ്ങിനടന്ന ഇയാൾക്കെതിരേ തിരുവല്ല ജെഎഫ്എം കോടതിയിൽ 2022 ൽ എൽപി വാറണ്ട് ഉത്തരവായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇയാൾ അടൂർ തൃക്കുന്നപ്പുഴ രാമങ്കരി എന്നിവടങ്ങളിൽ ക്രിമിനൽ കുറ്റങ്ങളിൽ ഉൾപ്പെട്ടയാളാണെന്ന് ബോധ്യമായി.

കൊലപാതകം വധശ്രമം വീട് കയറി ആക്രമണം എന്നിവയ്ക്ക് എടുത്തവയാണ് കേസുകൾ. തമിഴ്നാട് സ്വദേശികൾക്ക് ഒപ്പം മുരുകൻ എന്ന പേരിൽ കിടങ്ങറ പാലത്തിനടിയിൽ ഇയാൾ ഒളിച്ചു താമസിക്കുകയായിരുന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ വലയിലാക്കിയ സുകുമാരനെ വിശദമായി ചോദ്യം ചെയ്തു.

കൂടെ താമസിച്ചുവന്ന തമിഴ്നാട്ടുകാരന്‍റെ തിരിച്ചറിയൽ രേഖകൾ മാറ്റി മുരുകൻ എന്ന കള്ളപേരിൽ താമസിക്കുകയായിരുന്നു. മുരുകന്‍റെ ഐഡിയിലാണ് ഇയാൾ അവിടെ അറിയപ്പെട്ടത്. പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ കെ അജിത്ത് കുമാറിന്‍റെ നേതൃത്വത്തിലാണ് സുകുമാരനെ സാഹസികമായി കുടുക്കിയത്.