പത്തനംതിട്ട: ഭാര്യാപിതാവിനെ ഒപ്പം കൂട്ടിയെത്തി മാതാപിതാക്കളെ മകൻ മർദിച്ചു. ഏനാത്ത് വടക്കടത്തുകാവ് കിളിവയൽ സാഗര നിവാസിൽ സുധാകരനും (55) ഭാര്യ സുലജ എസ്. നായർക്കും (50) മർദനമേറ്റ സംഭവത്തിൽ മകൻ സന്ദീപ്, ഇയാളുടെ ഭാര്യാ പിതാവ് കിരൺ എന്നിവരാണ് പിടിയിലായത്.

ഏനാത്ത് പോലീസിൽ സുലജ നൽകിയ പരാതിപ്രകാരം കേസെടുത്ത്, ഇൻസ്പെക്ടർ അമൃത സിംഗ് നായകത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി ഇരുവരെയും പിടികൂടിയത്. കുടുംബ പ്രശ്നങ്ങളാണ് മർദനത്തിനു കാരണായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും സംഭാഷണങ്ങളും അടക്കമാണ് സുലജ ഏനാത്ത് പോലീസിൽ പരാതി നൽകിയത്.