പത്തനംതിട്ട: ചിറ്റാറില്‍ വനപാലകരുടെ കസ്റ്റഡിയില്‍ ഇരിക്കേ കര്‍ഷകനായ പി.പി. മത്തായി (പൊന്നു-42) മരിച്ച സംഭവത്തില്‍ തുടരന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന സിബിഐ കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് മധ്യതിരുവിതാംകൂര്‍ വികസന കൗണ്‍സില്‍ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്, സെക്രട്ടറി റോയി പുത്തന്‍പറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കുടുംബത്തിന് മുന്നില്‍ നിന്ന് വലിച്ചിഴച്ചു കൊണ്ടു പോയ മത്തായിയെ വനത്തിലെത്തിച്ച് മര്‍ദിച്ച് അവശനാക്കി കുടുംബവീട്ടിലെ കിണറ്റില്‍ കൊണ്ടിട്ട ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു വനപാലകര്‍ ശ്രമിച്ചതെന്ന വിക്ടര്‍ ആരോപിച്ചു.

വനപാലകര്‍ പറഞ്ഞത് മത്തായി കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നായിരുന്നു. ആത്മഹത്യ ചെയ്ത മത്തായി ആണോ കിണറിന്‍റെ മൂടി തിരിച്ചു വച്ചതെന്ന് ചോദിച്ചപ്പോള്‍ സ്വന്തം ജീപ്പ് പോലും ഉപേക്ഷിച്ച് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വിക്ടര്‍ ടി. തോമസ് പറഞ്ഞു.

മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബാംഗങ്ങള്‍ 41 ദിവസം നടത്തിയ സഹന സമരത്തിന്‍റെ ഫലമായിട്ടാണ് റീ പോസ്റ്റുമോര്‍ട്ടവും സിബിഐ അന്വേഷണത്തിന് ഉത്തരവും ഉണ്ടായത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേരുളള മുഴുവന്‍ ഉദ്യോഗസ്ഥരും സര്‍വീസില്‍ തുടരുന്നു.

സംഭവത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് ആരോപണ വിധേയരായ എല്ലാവരും പ്രതിപ്പട്ടികയില്‍ ഉള്‍്‌പ്പെട്ടില്ല. നിര്‍ണായക സാക്ഷികളെയും ഒഴിവാക്കി. കുടുംബത്തിന്‍റെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും തുടര്‍ന്നും നല്‍കുമെന്നും വിക്ടര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒരു ആനുകൂല്യവും കുടുംബത്തിന് നല്‍കിയില്ല. മധ്യതിരുവിതാംകൂര്‍ വികസന കൗണ്‍സിലും ഓര്‍ത്തഡോക്സ് സഭ തുമ്പമണ്‍ ഭദ്രാസനവും ചേര്‍ന്നാണ് സ്ഥലം വാങ്ങി വീടു വച്ചു നല്‍കിയത്. ഇനി നടക്കുന്ന അന്വേഷണമെങ്കിലും നിഷ്പക്ഷമായിരിക്കണമെന്ന് വിക്ടര്‍ ടി. തോമസും റോയി പുത്തന്‍പറമ്പിലും ആവശ്യപ്പെട്ടു.