കോന്നി: കോന്നിയുടെ സ്വന്തം ഗോപി ഡോക്ടറുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. ഏത് പാതിരാത്രിയിലും ഓടിച്ചെല്ലാൻ കഴിയുമായിരുന്ന, ഡോക്ടറാണ് വിടവാങ്ങിയത്. ഡോക്ടർ എന്ന പേരിനെ അന്വർഥമാക്കിയ അദ്ദേഹം നാടിന്‍റെ സ്വന്തമായിരുന്നു.

എലിയായ്ക്കൽപീപ്പിൾസ് ആശുപത്രിയുടെ വരാന്തയിൽ എത്തുന്ന ഏതൊരു രോഗിക്കും മുന്നിൽ, എല്ലാ അസുഖങ്ങളെയും തോല്പിക്കുന്ന ചിരിയുമായി ഡോക്ടർ നിന്നിരുന്നത് നൽകിയിരുന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല.

അദ്ദേഹത്തെ കണ്ടാൽ തന്നെ പകുതി അസുഖം മാറിയിരുന്ന ഒരുപാട് പേർ കോന്നിയിലുണ്ട്. രോഗികളെ കേവലം രോഗികളായിട്ടല്ല, സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കണ്ടിരുന്ന ഗോപി ഡോക്ടർ, ആതുരസേവന രംഗത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് വിടവാങ്ങുന്നത്.

അടുത്ത കാലത്തായി സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്ന ഡോക്ട്ടർ ആധുനിക കാലഘട്ടത്തിലെ പുതിയ ആതുരാലയങ്ങളുടെ കടന്നു വരവോടെ സ്വന്തം ആശുപത്രി കെട്ടിടം പന്തനാപുരം ഗാന്ധി ഭവന്‍റെ കോന്നിയിലെ പ്രവർത്തനങ്ങൾക്ക് വിട്ടുനൽകിയിരുന്നു.

ഏതാനും നാൾ മുമ്പാണ് അദ്ദേഹത്തിന്റെ മകൾ അപർണ മുബൈയിൽ മരിച്ചത്. ഇത് അദ്ദേഹത്തെ ഏറെ അലട്ടി. വിദേശത്തുള്ള മകൻ അരവിന്ദ് നാട്ടിലെത്തിയ ശേഷം സംസ്കാരം നടത്തും. ഭാര്യ തങ്കവും ഡോക്ടറായിരുന്നു.