തിരുവല്ല: രണ്ടുദിവസത്തെ പര്യടനത്തിനായി ഇന്ന് പത്തനംതിട്ട ജില്ലയിൽപ്രവേശിക്കുന്ന ആശ വർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് രാവിലെ തിരുവല്ലയിൽ വര‌വേല്പ് നൽകും. 10 ന് തിരുവല്ലയിൽ സമര യാത്രയുടെ ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും. സ്വാഗതസംഘം ജില്ലാ ചെയർമാൻ ജോസഫ് എം. പുതുശേരി അധ്യക്ഷതവഹിക്കും.

ജോസഫ് സി. മാത്യു മുഖ്യപ്രഭാഷണം നടത്തും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. എ. ബിന്ദു നയിക്കുന്ന യാത്രയ്ക്ക് എട്ട് കേന്ദ്രങ്ങളിലാണ് ജില്ലയിൽ സ്വീകരണം ഒരുക്കിയിരിക്കുന്നത്.

11.30 ന് മല്ലപ്പള്ളി, ഉച്ചകഴിഞ്ഞ് മൂന്നിന് റാന്നി, വൈകുന്നേരം അഞ്ചിന് പത്തനംതിട്ട എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങൾക്ക് ശേഷം പത്തനംതിട്ട നഗരത്തിലെ തെരുവിൽ അന്തിയുറങ്ങും. നാളെ രാവിലെ 10 ന് കോന്നി, 11.30 ന് കൊടുമൺ, ഉച്ചകഴിഞ്ഞ് മൂന്നിന് പന്തളം, ജില്ലാതല സമാപനം വൈകുന്നേരം അഞ്ചിന് അടൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം അടൂർ നഗരത്തിൽ ഉറങ്ങി ആശമാർ സമരം തുടരും.

മേയ് അഞ്ചിന് കാസർഗോഡ് നിന്ന് ആരംഭിച്ച യാത്ര 18ന് വമ്പിച്ച ബഹുജന റാലിയായി സെക്രട്ടേറിയറ്റ് പടിക്കലേക്ക് എത്തിച്ചേരും. 46 ദിവസമായി നടക്കുന്ന യാത്രയിൽ എല്ലാ ദിവസവും ആശമാർ തെരുവിലാണ് ഉറങ്ങുന്നത്.

ആശമാരം സാംസ്കാരിക പ്രവർത്തകരും വിവിധ സംഘടനകളും പൊതുജനങ്ങളും ചേർന്ന് നൂറിലേറെ കേന്ദ്രങ്ങളിൽ ഇതിനോടകം സമരയത്രയ്ക്ക് ആവേശകരമായ സ്വീകരണം നൽകി. ഓരോ കേന്ദ്രങ്ങളിലും പ്രത്യേക സ്വാഗതസംഘങ്ങൾ രൂപീകരിച്ചാണ് ജില്ലയിൽ യാത്രയെ സ്വീകരിക്കുന്നത്.