നല്ലേപ്പിള്ളിയിൽ കതിരിട്ട നെൽച്ചെടിയിൽ ചാഴിശല്യം
Saturday, February 4, 2023 1:16 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിയിൽ കതിരിട്ട നെൽപാടങ്ങളിൽ രൂക്ഷമായ ചാഴി ശല്യം. ആദ്യം നടിൽ കഴിഞ്ഞ നെൽപാടങ്ങളിലാണ് മൂപ്പു കുറഞ്ഞ നെല്ലിനങ്ങൾ കതിരു വന്ന് തുടങ്ങിയത്.
കതിരിട്ട ചെട്ടികളിൽ പാൽ ഉണ്ടാവുന്ന മുറയ്ക്ക് ചാഴികൾ ഊറ്റി കുടിക്കുന്നതോടെ നെല്ല് പതിരായി മാറുകയാണ്. അത് കർഷകന് വിളവിൽ കുറവും സാന്പത്തിക നഷ്ടവും വരുത്തിവയ്ക്കും.
നെൽകർഷകന് രണ്ടാംവിള ഞാറ്റടിയിൽ നടീൽകഴിഞ്ഞ ഉടനെ പുഴുക്കേടിന് മരുന്നുതളിക്കൽ, ബാക്ടീരിയ മഞ്ഞളിപ്പ് ഓലകരിച്ചിൽ , ചാഴി ശല്യം എന്നിവ കാരണം കർഷകർക്ക് മരുന്നുതളിക്കേണ്ട ഗതികേടുണ്ടായി. പലർക്കും ഇതിനായി വലിയൊരു സംഖ്യ ചിലവാക്കുകയും ചെയ്തു.
10 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു ടാങ്ക് മരുന്ന് തളിക്കാൻ 6070 രൂപ ചിലവാകും. കൂടാതെ കീടനാശിനി, ടാങ്കിൽ വെള്ളം കലക്കി കൊടുക്കന്ന ആൾക്ക് കൂലി എന്നിങ്ങനെയുള്ള ചിലവും സഹിക്കാവുന്നതിന് അപ്പുറമാണ്. പല പ്രാവശ്യം മരുന്ന് തളിച്ചിട്ടും പ്രതീക്ഷിക്കുന്ന ഗുണഫലം ഉണ്ടാകുന്നുമില്ല. ഇക്കാരണം കൊണ്ട് ഇത്തവണ വിളവിൽ ഗണ്യമായ കുറവുവരുമെന്ന ആശങ്കയിലാണ് കർഷകർ.