പാലക്കാട്: സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 36 പരാതികൾ പരിഗണിച്ചു.

ഒരു പരാതി തീർപ്പാക്കി. ഒരു പരാതിയിൽ എസ്പി റിപ്പോർട്ട് തേടി.
രണ്ട് പരാതികൾ പോലീസ് റിപ്പോർട്ടിനായി നൽകി. 32 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.

സിറ്റിംഗിൽ ലഭിച്ച പരാതികളിൽ ഗാർഹിക പീഡന പരാതികളാണ് അധികമെന്നും പുരുഷന്മാരുടെ ലഹരി ഉപയോഗം കാരണം വീടുകളിൽ സ്ത്രീകൾ പീഡനത്തിരയാവുന്നുണ്ടെന്നും മഹിളാമണി പറഞ്ഞു.

ഇത്തരത്തിലുള്ള സ്ത്രീകളെ ചേർത്ത് പിടിക്കാനാവണം. തൊഴിലിടങ്ങളിലും മാനസികമായും ശാരീരികമായും സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു.

കുടുംബങ്ങളിൽ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായി വളർത്തേണ്ടത് നല്ല മാറ്റങ്ങൾക്കിടയാക്കുമെന്നും പ്രീ മാരിറ്റൽ കൗണ്‍സിലിംഗിന്‍റെ ആവശ്യകത വർധിച്ചുവരികയാണെന്നും അവർ പറഞ്ഞു.

അദാലത്തിൽ അഡ്വ. ഷീബ, കൗണ്‍സിലർമാരായ ബിന്ദ്യ, ജിജിഷ, എഎസ്ഐ അസ്മിന ബാനു, സിപിഒ അനിത മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.