നെന്മാറ: നെന്മാറ, അയിലൂർ പഞ്ചായത്തിലൂടെ ഒലിപ്പാറ, കയറാടി, നെന്മാറ വഴി കോട്ടയത്തേക്കുള്ള സർവീസ് പുനഃരാരംഭിച്ചില്ല. വിവിധ തലത്തിലുള്ള ജനപ്രതിനിധികളും പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒലിപ്പാറ- കയറാടി- കോട്ടയം സർവീസ് മാത്രമാണ് കോവിഡ് കാലത്തിനുശേഷം പുനഃരാരംഭിക്കാത്തത്.

മലയോര കുടിയേറ്റ മേഖലയായ ഒലിപ്പാറയിൽനിന്ന് രാവിലെ ആറിന് സർവീസ് ആരംഭിച്ച് രാത്രി 8:30ന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു സർവീസ്.

മേഖലയിലുള്ളവരുടെ വ്യാപാര, ചികിത്സ തുടങ്ങി നാട്ടിലുള്ള ബന്ധുക്കളെ വരെ സന്ദർശിക്കാനും അതിരാവിലെ തൃശൂർ, എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവർക്കും തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് തിരുവനന്തപുരം ഇന്‍റസിറ്റി ട്രെയിൻ കണക്്ഷനും ഏറെ സഹായകരമായിരുന്നു ഈ സർവീസ്.

നെന്മാറ, കയറാടി, ഒലിപ്പാറ റൂട്ടിൽ അൺലിമിറ്റഡ് ഫാസ്റ്റ് പാസഞ്ചറായും ശേഷിക്കുന്ന റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറായുമാണ് സർവീസ് നടത്തിയിരുന്നത്.

കെഎസ്ആർടിസിക്ക് മികച്ച വരുമാനം ലഭിക്കുന്നതുമായ സർവീസാണ് കെഎസ്ആർടിസി പുനഃരാരംഭിക്കാത്തത്. ഈ റൂട്ടിലൂടെ കെഎസ്ആർടിസി സർവീസ് ഒന്നുംതന്നെ ഇല്ലെന്നതാണ് ഏറെ സങ്കടകരം.