കുവൈറ്റ് സിറ്റി: പ്രവാസി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി "നോര്‍ക്ക കെയര്‍' യാഥ്യാര്‍ഥ്യമാകുമ്പോള്‍ വിഷയം നിരവധി വേദികളില്‍ ഉയര്‍ത്തി ഫലപ്രാപ്തിയില്‍ എത്തിയതിന്‍റെ ആത്മസംതൃപ്തിലാണ് കുവൈറ്റ് പ്രവാസി ബാബു ഫ്രാന്‍സീസ്.

മടങ്ങി ചെല്ലുന്ന പ്രവാസികള്‍ക്ക് ഉൾപ്പടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ആശയം 2018ല്‍ ലോക കേരള സഭയില്‍ അടക്കം നിരവധി വേദികളില്‍ നിര്‍ദേശം ഉന്നയിച്ച വ്യക്തിയാണ് ലോക കേരളസഭ പ്രതിനിധിയും എന്‍സിപി എസ്പി വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഓവർസീസ് സെൽ ദേശീയ അധ്യക്ഷനുമായ ബാബു ഫ്രാന്‍സീസ്.


ആദ്യ ലോക കേരള സഭ രൂപീകരിച്ച സമയം മുതല്‍ അംഗമായ ബാബു ഫ്രാൻസീസ് പ്രസ്തുത ആവശ്യമുന്നയിച്ച് തുടര്‍ച്ചയായി ഈ വിഷയത്തിൽ നിവേദനം നല്‍കുകയും ലോക കേരള സമ്മേളന ചര്‍ച്ചകളിലും പ്രവാസി പരിപാടികളിലും വിഷയം അവതരിപ്പിച്ചിരുന്നു.

2024 ജൂണില്‍ നടന്ന നാലാം ലോക കേരള സഭയിലും ഈ വിഷയം മുഖ്യമന്ത്രിയോടും സ്പീക്കറോടും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മടങ്ങി വരുന്ന പ്രവാസികളെയും ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതും ബാബു ഫ്രാന്‍സീസാണ്.