തിരുവനന്തപുരം: ഐഎൻടിയുസിയുടെ സ്ഥാപക നേതാവായി തൊഴിലാളി പ്രവർത്തനത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങി മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമായി മാറിയപ്പോഴും തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു കെ. കരുണാകരനെന്നു കെ. മുരളീധരൻ പറഞ്ഞു.
ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികളും മോട്ടോർ തൊഴിലാളികളും സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണ പരിപാടിയിൽ കനകക്കുന്നു കൊട്ടാര വളപ്പിലെ ലീഡർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ. മുരളീധരൻ.
ലീഡറുടെ ജന്മദിനത്തിലും ചരമദിനത്തിലും മുടങ്ങാതെ പ്രതിമയുടെ മുന്നിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്ന തൊഴിലാളികൾ തന്നെയാണ് അതിനർഹരെന്നും കെ. മുരളീധരൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എൻ. ശക്തൻ, വി.എസ്. ശിവകുമാർ, പന്തളം സുധാകരൻ, ചാല സുധാകരൻ, അഡ്വ. ജി. സുബോധൻ,
കെ. മോഹനൻ കുമാർ, മണക്കാട് സുരേഷ്, ഇബ്രാഹിംകുട്ടി കല്ലാർ, പി മോഹനൻ തന്പി, ടി.പി. പ്രസാദ്, പി. ഭുവനേന്ദ്രൻ നായർ, എം.എ. വാഹിദ്, വിതുര ശശി, ചെന്പഴന്തി അനിൽ, മലയിൻകീഴ് വേണുഗോപാൽ, ആർ. ലക്ഷ് മി തുടങ്ങി നിരവധി നേതാക്ക ളും കോണ്ഗ്രസ് പ്രവർത്തകരും തൊഴിലാളികളും പങ്കെടുത്തു.