തൊളിക്കോട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ പൂട്ടിയിട്ടു പ്രതിഷേധിച്ചു
Sunday, July 6, 2025 6:50 AM IST
വിതുര: തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്‍റിനെയും സെക്രട്ടറിയേയും ഭരണസമിതി അംഗങ്ങളെയും പ്രതിപക്ഷം കമ്മറ്റി ഹാളിൽ പൂട്ടിയിട്ടു. തൊളിക്കോട് പഞ്ചായത്ത് ഹരിത കർമസേന അംഗങ്ങളുടെ കൺസോർഷ്യം പ്രസിഡന്‍റ്, സെക്രട്ടറി തെരഞ്ഞെടുപ്പ് നടത്തി എന്ന വ്യാജേന അംഗീകാരത്തിനായി പഞ്ചായത്ത് പ്രസിഡന്‍റ് ലിസ്റ്റ് അവതരിപ്പിച്ചതിനെ തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ്, മറ്റ് അംഗങ്ങൾ,

സെക്രട്ടറി എന്നിവരെ പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റി ഹാളിൽ മണിക്കൂറുകളോളം പൂട്ടിയിട്ടത്. ഭൂരിപക്ഷം കാണിച്ച് കൃത്രിമ ലിസ്റ്റ് അംഗീകരിപ്പിക്കുവാനുള്ള പ്രസിഡന്‍റ് വി.ജെ. സുരേഷിന്‍റെ നടപടി പൂർണമായും ചട്ടവിരുദ്ധമാണെന്നും സെക്രട്ടറി അറിയിച്ചു.

താനും പ്രസിഡന്‍റിന്‍റെ തീരുമാനം അംഗീകരിക്കില്ലെന്നു കാണിച്ച് സെക്രട്ടറി ഹരി വിയോജനം രേഖാമൂലം നൽകിയതിനെത്തുടർന്നാണ് പ്രതിപക്ഷം സമരം അവസാനിപ്പിച്ചത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ ബി. പ്രതാപൻ, അംഗങ്ങളായ തോട്ടുമുക്ക് അൻസർ, എൻ.എസ്. ഹാഷിം, ചായം സുധാകരൻ, ഷെമി ഷംനാദ്, ബിജെപി അംഗം തച്ചങ്കോട് വേണുഗോപാൽ എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

ഇതിനിടയിൽ പ്രതിപക്ഷം വാതിൽ പൂട്ടിയിട്ടതിനെ തുടർന്ന് മറ്റൊരു വാതിൽ ചവിട്ടി പൊളിച്ചു പ്രസിഡന്‍റ് ഹാളിന്‍റെ പുറത്ത് കടന്നു. വാതിൽ ചവിട്ടി പൊളിച്ചതിനെതിരേ നിയമ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം പഞ്ചായത്ത് സെക്രട്ടറിക്കും പോലീസിനും പരാതി നൽകി.