കാഞ്ഞങ്ങാട്: വന്യജീവി വിഷയത്തില്‍ കേന്ദ്ര-സംസ്ഥാനസർക്കാരുകള്‍ക്ക് തുല്യ അധികാരമുള്ളതാണെന്നും കേന്ദ്രസർക്കാർ അനുകൂല നടപടികൾ എടുക്കാത്ത സാഹചര്യത്തിൽ വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് മലയോരകര്‍ഷക ജനതയെ രക്ഷിക്കുന്നതിനായി കേരള സർക്കാർ നിയമനിർമാണം നടത്തണമെന്നും കേരള കോൺഗ്രസ് -എം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

വന്യജീവി ആക്രമണങ്ങള്‍ മൂലം മലയോര ജനത അനുഭവിക്കുന്ന അതേ ഭീഷണിയാണ് നഗരങ്ങളിൽ തെരുവ് നായ്ക്കൾ മൂലം ജനങ്ങൾ അനുഭവിക്കുന്നതെന്നും ആധുനിക കാലഘട്ടത്തിൽ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം പേവിഷബാധ മൂലം മരിക്കുന്നത് കേരള സമൂഹത്തിന്അപമാനകരമാണെന്നും ഈ പ്രശ്നത്തിലും എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്‍റ് സജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ബിജു തുളുശേരി, ജോയി മൈക്കിൾ, സിജി കട്ടക്കയം, ബാബു നെടിയകാല, കെ.എം. ചാക്കോ, ടി.പി. യൂസഫ്, ജോസ് ചെന്നിക്കോട്ടുകുന്നേൽ, രാഘവ ചേരാല്‍, ടോമി വാഴപ്പള്ളി, ജോയ് തടത്തിൽ, ജോസ് പേണ്ടനത്ത്, ജോബ് കവിയിൽ, ജോസ് പുതുശ്ശേരിക്കാല എന്നിവർ പ്രസംഗിച്ചു.