കാസര്‍ഗോഡ്: പരാതി അന്വേഷിക്കാന്‍ ചെന്ന എസ്‌ഐയുടെ ചെകിട്ടത്തടിച്ച് കര്‍ണപുടം പൊട്ടിച്ച കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം തടവും 25,000 രൂപ പിഴയും. ചീമേനി തെയ്യംകല്ലിലെ സജി ജോസഫിനെയാണ് (58) കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്.

ചീമേനി എസ്‌ഐയായിരുന്ന പ്രകാശനാണ് ആക്രമണത്തിനിരയായത്. 2020 ഒക്ടോബര്‍ 29നു രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ മകന്‍റെ ഭാര്യ ചീമേനി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെ വീട്ടിലേക്ക് വന്ന പോലീസുകാരെ സജി ആക്രമിക്കുകയായിരുന്നു.

അന്നത്തെ എസ്‌ഐ ആയിരുന്ന ബാവ അക്കരക്കാരനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി. ചന്ദ്രമോഹനന്‍, അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.