കാസര്‍ഗോഡ്: പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് നടക്കുന്നുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ്. കഴിഞ്ഞ ദിവസം ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.

റാഗിംഗില്‍ പങ്കെടുത്തവരും പ്രോത്സാഹിപ്പിക്കുന്നവരും കുറ്റക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ റാഗിംഗ് പരാതികള്‍ പരിഹരിക്കാനായി ആന്‍റി റാഗിംഗ് ഹെല്‍പ് ലൈന്‍ സജ്ജമാക്കിയിട്ടുണ്ട്. നിയമങ്ങള്‍ കൊണ്ടു മാത്രം ഈ സാമൂഹിക വിപത്തിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കില്ല. അതിനു സ്ഥാപനങ്ങളുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്‍ഥികളുടെയും കൂട്ടായ ശ്രമവും ആവശ്യമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ റാഗിംഗ് വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും, പരാതിപ്പെടാനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങള്‍ യഥാ സമയം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

ജില്ലാ പോലീസ് മേധാവി ബി.വി.വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലീസ് സ്‌പെഷല്‍ സ്‌ക്വാഡിന്‍റെ നിരീക്ഷണത്തില്‍ ആയിരിക്കും.

റാഗിംഗ് നടന്നതായി തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. ഏതെങ്കിലും സ്ഥാപനം റാഗിംഗ് നടന്നത് മറച്ചുവെക്കാന്‍ ശ്രമിച്ചാല്‍, സ്ഥാപനം റാഗിംഗിന് കൂട്ടുനിന്നതായി നിയമം കാണുന്നതാണ്.

റാഗിംഗുമായി ബന്ധപ്പെട്ട ഏത് പരാതിയും നിങ്ങള്‍ക്ക് അതാത് പോലീസ് സ്റ്റേഷനുകളിലോ ആന്‍റി റാഗിംഗ് ഹെല്‍പ് ലൈന്‍ നമ്പറായ 1800-180-5522 (24x7 ടോള്‍ഫ്രീ) ലേക്ക് വിളിക്കാവുന്നതാണ്. ഇ-മെയില്‍: [email protected], വെബ്‌സൈറ്റ്: www. antiragging.in