കാസര്‍ഗോഡ്: പണം കടം ചോദിച്ചപ്പോള്‍ കടം കൊടുക്കാത്തതിന്‍റെ വിരോധത്തില്‍ ഹോട്ടല്‍ തൊഴിലാളിയെ കത്തിവീശി കഴുത്തില്‍ മുറിവേല്‍പിച്ച സംഭവത്തില്‍ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 45,000രൂപ പിഴയും ശിക്ഷ വിധിച്ചു.

പയ്യന്നൂര്‍ പെരുന്തട്ട തവിടിശേരിയിലെ ശ്രീജിത് എന്ന ഷാജിയെയാണ് കാസര്‍ഗോഡ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 10 മാസം അധികതടവും അനുഭവിക്കണം.

2021 ജനുവരി 23നു ചട്ടഞ്ചാല്‍ ടൗണിലെ വിഘ്‌നേശ്വര ഹോട്ടല്‍ ഉടമ കെ.എം. ഗോപാലന്‍ പാത്രം കഴുകിക്കൊണ്ടിരിക്കവെയാണ് അക്രമത്തിനിരയായത്. മേല്‍പറമ്പ എസ്‌ഐ എം.പി. പത്മനാഭനാണ് ആദ്യം അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണംപൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് എസ്‌ഐ വി. കുഞ്ഞിക്കണ്ണനാണ്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ പി. സതീശന്‍, അഡ്വ. അമ്പിളി എന്നിവര്‍ ഹാജരായി.