കാഞ്ഞങ്ങാട്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപ്രതി പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാരുടെ ഒരു തസ്തികപോലും അനുവദിക്കാതെ ആരോഗ്യവകുപ്പിന്‍റെ അനാസ്ഥ. ഡോക്ടര്‍മാരുടെ കുറവു കാരണം അത്യാഹിത വിഭാഗത്തിന്‍റെ പ്രവര്‍ത്തനം രാത്രി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

എന്നിട്ടും പകരം സംവിധാനം ഒരുക്കാതെ മുഖംതിരിക്കുകയാണ് ആരോഗ്യവകുപ്പ്. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ രണ്ടു ഡോക്ടര്‍മാരാണ് ഉള്ളത്. ഒപിയില്‍ നാലു പേരും. അത്യാഹിത വിഭാഗത്തില്‍ നാലു പേരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ രാത്രി സേവനം ലഭ്യമാകൂ. ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ സ്ഥലംമാറി പോയതോടെയാണു രാത്രി അത്യാഹിത വിഭാഗത്തിന്‍റെ പ്രവര്‍ത്തനം നിലച്ചത്.

അത്യാഹിത വിഭാഗത്തില്‍ ആറു ഡോക്ടര്‍മാര്‍ കുറഞ്ഞത് വേണം. ഗൈനക്കോളജി വിഭാഗത്തില്‍ മൂന്നുപേരും പീഡിയാട്രിക് വിഭാഗത്തില്‍ മൂന്നുപേരും കുറഞ്ഞത് വേണം. മാനദണ്ഡപ്രകാരം ഇരുവിഭാഗത്തിലും ആറു ഡോക്ടര്‍മാര്‍ വീതം വേണം.

രണ്ട് അനസ്‌തറ്റിക് ഡോക്ടറുടെ സേവനവും ആവശ്യമാണ്. ഇത്രയും ഡോക്ടര്‍മാരും ഇവര്‍ക്കാവശ്യമായ നഴ്‌സിംഗ് സ്റ്റാഫും ഉണ്ടെങ്കില്‍ ആശുപ്രതിയുടെ പ്രവര്‍ത്തനം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയും. എന്നാല്‍ ഒരു ഡോക്ടറുടെ തസ്തിക പോലും ഇതുവരെ അനുവദിച്ചിട്ടില്ല.
ടാറ്റാ ആശുപത്രിയില്‍ നിന്നുള്ള സ്റ്റാഫിനെയും ജോലി ക്രമീകരണത്തിന്‍റെ ഭാഗമായി മറ്റു ആശുപ്രതികളില്‍ നിന്നുള്ള ഡോക്ടര്‍മാരെയും ഉപയോഗിച്ചാണ് ആശുപ്രതി നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

192 തസ്തിക ആണ് ആശുപത്രിക്ക് വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.അനുവദിച്ച് വെറും 12 തസ്തിക മാത്രവും. ആവശ്യമായ തസ്തിക ഇനിയും അനുവദിച്ചില്ലെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ താളം തെറ്റും.

മതിയായ ഡോക്ടര്‍മാരോ ജീവനക്കാരോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ വെറും നോക്കുകുത്തിയായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നില്‍ ഫോറം ഫോര്‍ കാസര്‍ഗോഡ് പ്രതിഷേധധര്‍ണ നടത്തി.

മുന്‍ നഗരസഭ ചെയര്‍മാന്‍ വി. ഗോപി ഉദ്ഘാടനം ചെയ്തു. പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷതവഹിച്ചു.

പ്രേമചന്ദ്രന്‍ ചോമ്പാല, കെ.കെ. ബാബു, എം. കുഞ്ഞികൃഷ്ണന്‍, എം.എം. നാരായണന്‍, പി. ഹരിശ്ചന്ദ്രന്‍, രവീന്ദ്രന്‍ ചേടിറോഡ്, വി.വി. മോഹനന്‍, പി. സരോജ, പി.വി. ചന്ദ്രന്‍, പി. ഭാസ്‌കരന്‍, ദിവ്യ ഷാജി, ഷിഹാബ് കാര്‍ഗില്‍, അബ്ദുള്‍ ഖയ്യൂം, ഫത്തിമത്ത് സുഹറ, സി. ബാലകുഷ്ണന്‍, കേളു കൈപ്രം എന്നിവര്‍ സംസാരിച്ചു. സിസ്റ്റര്‍ ജയ ആന്‍റോ മംഗലത്ത് സ്വാഗതവും മനോജ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.