ഭീമനടി: വന്യജീവികൾക്ക് കാട്ടിൽ തന്നെ ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള വനംവകുപ്പിന്‍റെ പദ്ധതിയുടെ ഭാഗമായി ഭീമനടി സെക്ഷനിലെ കോട്ടമല വനമേഖലയിൽ 1600 ഓളം വിത്തുണ്ടകൾ നിക്ഷേപിച്ചു. വനംവകുപ്പ് ജീവനക്കാർക്കൊപ്പം ചിറ്റാരിക്കാൽ ടിംബർ അസോസിയേഷൻ, പ്ലാച്ചിക്കര വനസംരക്ഷണ സമിതി അംഗങ്ങളും കോട്ടമല ഉന്നതി നിവാസികളും പങ്കെടുത്തു.

ചിറ്റാരിക്കാൽ ടിംബർ അസോസിയേഷൻ പ്രസിഡന്‍റ് പി.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അപർണ ചന്ദ്രൻ, ജിഷ്ണു കുഞ്ഞുകൃഷ്ണൻ, പ്ലാച്ചിക്കര വിഎസ്എസ് സെക്രട്ടറി സുജിത്ത്, ടിംബർ അസോസിയേഷൻ സെക്രട്ടറി സാജു പാറയംകുന്നേൽ എന്നിവർ പ്രസംഗിച്ചു.

പരിപാടിയുടെ ഭാഗമായി ചിറ്റാരിക്കൽ ബീറ്റിലെ വിവിധ വനമേഖലകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നിർമാർജനം ചെയ്തു.