കാസര്‍ഗോഡ്: സൈബര്‍ യുഗത്തില്‍ മറ്റു കുറ്റകൃത്യങ്ങളെ പോലെ തന്നെ സൈബര്‍ കുറ്റകൃത്യങ്ങളും വളര്‍ന്നു. പക്ഷെ ഇതില്‍ കൂടുതല്‍ ആശങ്ക ഉണ്ടാക്കുന്നത് സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ അവര്‍ അറിഞ്ഞും അറിയാതെയും ഇതില്‍ ഭാഗമാകുന്നു എന്നതാണ്. പോക്കറ്റ് മണിക്ക് വേണ്ടി ഇത്തരം സംഘങ്ങളുടെ കെണിയില്‍ കുട്ടികള്‍ ധാരാളമായി വീഴുന്നു.

സമീപ ജില്ലയിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഇത്തരം സംഘത്തിന് അക്കൗണ്ട് വിവരങ്ങളും എടിഎം കാര്‍ഡ് പിന്‍നമ്പര്‍ ഉള്‍പ്പെടെ കൈമാറ്റം ചെയ്യുകയും ഇവരുടെ അക്കൗണ്ടില്‍ സൈബര്‍ കുറ്റ കൃത്യത്തില്‍ ഉള്‍പ്പെട്ട പണം വരികയും ചെയ്തതിന്‍റെ പിന്നാലെ പോലീസ് എത്തി പിടികൂട്ടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ സ്‌കൂള്‍ ആവശ്യത്തിനും മറ്റുമായി രക്ഷിതാവ് ഒന്നിച്ചുള്ള ജോയിന്‍റ് അക്കൗണ്ടുകള്‍ ഇത്തരം സൈബര്‍ സംഘങ്ങളുടെ പ്രേരണയില്‍ വിദ്യാര്‍ഥികള്‍ക്ക് 18 വയസാകുന്നതോട കുട്ടികളുടെ പേരിലേക്ക് മാറ്റുകയും എടിഎം കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ഇവര്‍ക്ക് കൈമാറുകയും ചെയ്യുന്നു.

ഇതില്‍ വരുന്ന പണം എടിഎം കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പുകാര്‍ പിന്‍വലിക്കുകയും ചെയ്യുന്നതോടെ പ്രതിഫലമായി ഒരു തുക അക്കൗണ്ട് ഉടമയ്ക്ക് നല്‍കുന്നു. പ്ലസ്ടു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇത്തരം തട്ടിപ്പിന് വിധേയമായിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പില്‍ വിദ്യാര്‍ത്ഥികള്‍ ഇരകളും പ്രതികളും ആകാന്‍ സാധ്യതയുണ്ട്. ഇത്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നത് നിയമനടപടിക്ക് വിധേയമാകേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ജില്ലാ പോലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദേശപ്രകാരം സംശയാസ്പദമായ ഇത്തരം അക്കൗണ്ട് ഉടമകളെ കാസര്‍ഗോഡ് സൈബര്‍ ഡിവിഷന്‍ നിരീക്ഷിച്ചു വരികയാണ്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.