കാസര്‍ഗോഡ്: ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്നും കുട്ടികളെയും മുതിര്‍ന്നവരെയും സംരക്ഷിക്കുന്നതിനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും എക്‌സൈസ് വകുപ്പും വിമുക്തി മിഷനും ജില്ലയിലുടനീളം നടത്തിവരുന്ന എന്‍ഫോഴ്‌സ്മെന്‍റ് പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും ശക്തിപ്പെടുത്താന്‍ ജില്ലാതല ജനകീയ സമിതി യോഗം തീരുമാനിച്ചു. കാസര്‍ഗോഡ് പിആര്‍ഡി ചേംബര്‍ ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) കെ.എച്ച്. മുഹമ്മദ് നവാസ് അധ്യക്ഷതവഹിച്ചു.

വാണിജ്യ അടിസ്ഥാനത്തില്‍ മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവ മാരക ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നവരെ പിടികൂടി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ. അനില്‍കുമാര്‍ പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയുടെ നടപടിക്രമത്തിന്‍റെ ഭാഗമായാണ് ജയിലില്‍ അടയ്ക്കുക. ഇവരുടെ സ്വത്ത് വകകള്‍ കണ്ടു കെട്ടുന്നതിന് നടപടി സ്വീകരിക്കും. വന്‍തോതില്‍ കച്ചവടം നടത്തുന്ന 15 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട് ഇതിനകം നാലു പേരെ കരുതല്‍ തടങ്കലില്‍ അടച്ചിട്ടുണ്ട്. 10 പേര്‍ക്കെതിരെയുള്ള നടപടികള്‍ തുടരുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന് ബോധവത്കരണ ക്ലാസുകള്‍ക്ക് പുറമേ മറ്റു പരിപാടികള്‍ കൂടി സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായ 26നു വിമുക്തി മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലയിലെ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ പാര്‍ലമെന്‍റുകള്‍ സംഘടിപ്പിക്കും.

വിമുക്തി മിഷന്‍റെ നേതൃത്വത്തില്‍ 26നു കോളജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. തീരദേശ മേഖലയില്‍ യുവാക്കളെ മാരക ലഹരിവസ്തുക്കള്‍ക്കെതിരെ അവബോധമുള്ളവരാക്കും. ആറുമാസത്തെ സൗജന്യ പിഎസ് സി പരിശീലനം കീഴൂരില്‍ സംഘടിപ്പിക്കും.

യോഗത്തില്‍ നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീന, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. മധുസൂദനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഹസൈനാര്‍ നുള്ളിപ്പാടി എന്നിവര്‍ സംസാരിച്ചു. ഡിവൈഎസ്പി നാര്‍ക്കോട്ടിക് സെല്‍ എ. അനില്‍കുമാര്‍ പോലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

അസി. എക്‌സൈസ് കമ്മീഷണര്‍ പി.പി. ജനാര്‍ദ്ദനന്‍ എക്‌സൈസ് ഡിവിഷന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിമുക്തി മാനേജര്‍ അസി. എക്‌സൈസ് കമ്മീഷണര്‍ പി. അന്‍വര്‍ സാദത്ത് സ്വാഗതവും വിമുക്തി കോഓര്‍ഡിനേറ്റര്‍ കെ.എം. സ്‌നേഹ നന്ദിയും പറഞ്ഞു.

എക്‌സൈസ് പരിശോധന കാര്യക്ഷമം

ഈ വര്‍ഷം മെയ് 12 മുതല്‍ ജൂണ്‍ 16 വരെ കാസര്‍ഗോഡ് എക്‌സൈസ് ഡിവിഷന്‍റെ കീഴില്‍ 675 റെയ്ഡുകളും 24 സംയുക്ത റെയ്ഡുകളും സംഘടിപ്പിച്ചു. 103 അബ്കാരി കേസുകളും 21 എന്‍ഡിപിഎസ് കേസുകളും 332 കോട്പ കേസുകളും എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തു.

വിവിധ കേസുകളിലായി 200 ലിറ്റര്‍ വാഷ്, രണ്ടു ലിറ്റര്‍ ചാരായം, 219 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 778 ലിറ്റര്‍ ഇതരസംസ്ഥാന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 33 ലിറ്റര്‍ ബിയര്‍ എന്നിവ പിടിച്ചെടുത്തു. എന്‍ഡിപിഎസ് കേസുകളില്‍ 2.153 കിലോഗ്രാം കഞ്ചാവ്, 18.872 ഗ്രാം മെത്താ ഫിറ്റമിന്‍ 354 .770 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.

കേസുകളില്‍ പിഴയിനത്തില്‍ 66,400 രൂപയും ഈടാക്കി. 11 വാഹനങ്ങള്‍ പിടിച്ചെടുത്തു. 14,967 വാഹനങ്ങള്‍ പരിശോധന നടത്തിയതില്‍ അബ്ക്കാരി കേസില്‍ എട്ടു വാഹനങ്ങളും എന്‍ഡിപിഎസ് കേസില്‍ മൂന്നു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രത്യേക പെട്രോളിങ്ങിനായി ബോര്‍ഡര്‍ പെട്രോള്‍ യൂണിറ്റ് ഹൈവേ പെട്രോള്‍ യൂണിറ്റ് എന്നിവയും പ്രവര്‍ത്തനം നടത്തുന്നുണ്ട്. ജില്ലയിലെ സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക നിരീക്ഷണം നടത്തി നടപടി സ്വീകരിച്ചു വരുന്നതായു അസി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

പോലീസ് ഈ കാലയളവില്‍ 218 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേരള പോലീസ് ആക്ട് അനുസരിച്ച് 75 കേസുകളും രജിസ്റ്റര്‍ ചെയ്തു 43,600 രൂപ പിഴ ഈടാക്കി.