അഡൂർ: ദേലമ്പാടി പഞ്ചായത്തിൽ വാർഡ് വിഭജനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലെ അന്തിമ വിധിക്ക് ശേഷം മാത്രമേ വാർഡ് വിഭജനത്തിന് അന്തിമ രൂപം നൽകാൻ പാടുള്ളൂവെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. യുഡിഎഫ് നേതാക്കളായ ടി.കെ. ദാമോദരൻ, കെ.പി. സിറാജുദ്ദീൻ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതയുടെ ഉത്തരവുണ്ടായത്.

മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രകൃതിദത്തമായ അതിരുകൾ കാണിക്കാതെയുമാണ് പഞ്ചായത്തിൽ വാർഡ് വിഭജനം നടത്തിയതെന്നാണ് ഹർജിയിലെ ആരോപണം.

ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഡിലിമിറ്റേഷൻ സമിതിക്ക് നൽകിയെങ്കിലും അതൊന്നും അംഗീകരിക്കാതെ കരട് വിജ്ഞാപന പ്രകാരമുള്ള വാർഡുകൾ അതേപടി അന്തിമമാക്കി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് ഹർജിയി ചൂണ്ടിക്കാട്ടി.

ഇതേത്തുടർന്നാണ് യുഡിഎഫ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ പ്രാഥമിക വാദം കേട്ട ഹൈക്കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും ബന്ധപ്പെട്ടവർക്ക് നോട്ടീസ് നല്കാൻ ഉത്തരവിടുകയും ചെയ്തു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. മുഹമ്മദ് ഷാഫി ഹാജരായി.