കാസര്‍ഗോഡ്: നിരവധി വ്യവസായ യൂണിറ്റുകളുള്ള വിദ്യാനഗര്‍ സിഡ്കോ എസ്റ്റേറ്റ്, കിന്‍ഫ്രാ എസ്റ്റേറ്റ്, അനന്തപുരം ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവിടങ്ങളിലേക്കെത്തുന്ന വാഹനങ്ങള്‍ക്ക് ദേശീയപാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുന്നതിന് അണങ്കൂരില്‍ എക്സിറ്റ് പോയിന്‍റ് സ്ഥാപിക്കണമെന്ന് കേരളാ ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാകമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വിദ്യാനഗറിന് സമീപം നിലവിലുള്ള രണ്ടു മെര്‍ജിംഗ് പോയിന്‍റ് ഉണ്ടെങ്കിലും ഇവ രണ്ടും ദേശീയ പാതയിലേക്ക് പ്രവേശിക്കാന്‍ മാത്രമുള്ളതാണ്. കളക്ടറേറ്റ്, ജില്ലാകോടതി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങി സുപ്രധാന ഓഫീസുകളും സ്ഥാപങ്ങളുമുള്ള വിദ്യാനഗറിലേക്ക് ദേശീയ പാതയില്‍ നിന്ന് വരുന്നതിന് നിലവില്‍ അടുക്കത്ത് ബയലില്‍ നിന്നു തിരക്കേറിയ കറന്തക്കാട്, കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവ കടന്നുവരണം. ഇതു ഗതാഗതകുരുക്ക് രൂക്ഷമാക്കും.

വിദ്യാനഗര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഉപയോഗശൂന്യമായ റോഡ്, ഡ്രൈനേജ് സിസ്റ്റം ഇല്ലാത്തത്, യൂണിറ്റ് ഉടമകള്‍ക്ക് ഇതുവരെ സെയില്‍സ് ഡീഡ് ലഭിക്കാത്തത്, കെഎസ്ഇബിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിദ്യാനഗര്‍ വ്യവസായഭവന്‍ കെഎസ്എസ്‌ഐഎ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്‍റ് എസ്. രാജാറാമ അധ്യക്ഷതവഹിച്ചു.

കെ.വി. സുഗതന്‍, അഷ്റഫ് മധൂര്‍, കെ.ടി. സുഭാഷ് നാരായണന്‍, സി. ഉദയന്‍, പി.വി. രവീന്ദ്രന്‍, കെ. അഹമ്മദലി, എ. പ്രസന്നചന്ദ്രന്‍, കെ.വി. രാമചന്ദ്രന്‍, കെ.ആര്‍. മനോജ്, പി.വി. സത്യന്‍, പി. ദിനേശന്‍, പി.വി. ഷാജി, പി.കെ. ഉമാവതി എന്നിവര്‍ സംസാരിച്ചു. മുജീബ് അഹമ്മദ് സ്വാഗതവും എം. പ്രസീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.