പടുപ്പ്: പറമ്പില്‍ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. പടുപ്പ് സെന്‍റ് ജോര്‍ജ് പള്ളിക്ക് സമീപം താമസിക്കുന്ന വാട്ടപ്പള്ളി രാജേഷിന്‍റെ ഒരു മാസം ഗര്‍ഭിണിയായ ആടിനെയും മറ്റൊരു ആടിനെയുമാണ് കടിച്ചുകൊന്നത്.

ഒരു ആടിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. പള്ളിക്ക് സമീപവും പടുപ്പ് ടൗണിലും തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണ്. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ പേടിയോടെയാണ് ഈ വഴി കടന്നുപോകുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നും ശാശ്വതമായ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.