കുമ്പള: പുതിയ ദേശീയപാതയുടെ തലപ്പാടി-ചെങ്കള റീച്ച് ഏതാണ്ട് പൂർത്തിയായതോടെ കാസർഗോഡ് നിന്ന് മംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി ബസുകൾ ഇടയ്ക്കുള്ള ചെറിയ സ്റ്റോപ്പുകൾ ഒഴിവാക്കി ദേശീയപാതയിലൂടെ എളുപ്പവഴിക്ക് കടന്നുപോകാൻ തുടങ്ങിയതായി പരാതി.

സർവീസ് റോഡിലേക്കിറങ്ങി സ്റ്റോപ്പുകളിൽ നിർത്തുന്നതിന്‍റെ സമയം ലാഭിക്കാനെന്ന നിലയിലാണ് ആരും ഇറങ്ങാനില്ലാത്ത സ്റ്റോപ്പുകളെ അവഗണിച്ച് ബസുകൾ ദേശീയപാതയിലൂടെ നേരിട്ട് കടന്നുപോകുന്നത്. സർവീസ് റോഡുകളോടു ചേർന്ന സ്റ്റോപ്പുകളിൽ ബസ് കയറാനായി കാത്തുനിൽക്കുന്ന യാത്രക്കാരാണ് ഇതുമൂലം വലയുന്നത്.

ഈമാസം മൂന്നിന് രാവിലെ 6.30ഓടെ കാസർഗോഡ് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന രണ്ട് കെഎസ്ആർടിസി ബസുകൾ മൊഗ്രാൽ ടൗൺ, പെർവാഡ് ബസ് സ്റ്റോപ്പുകളിൽ സർവീസ് റോഡിലേക്കിറങ്ങി നിർത്താതെ ദേശീയപാതയിലൂടെ നേരിട്ട് കടന്നുപോയതുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകനായ താജുദ്ദീൻ മൊഗ്രാൽ ഗതാഗതമന്ത്രിക്ക് പരാതി നല്കിയിരുന്നു.

അതിരാവിലെ മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകുന്ന രോഗികളും കൂട്ടിരിപ്പുകാരും വിദ്യാർഥികളുമടക്കമുള്ളവർ ബസ് കാത്തുനിൽക്കുമ്പോഴാണ് ഒന്നിനു പിറകെ ഒന്നായി വന്ന രണ്ടു ബസുകളും നിർത്താതെ കടന്നുപോയതെന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. സമയക്രമം പാലിക്കാതെ മത്സര ഓട്ടം നടത്തുകയും സ്റ്റോപ്പുകളിൽ നിർത്താതെ പോകുകയും ചെയ്ത ബസുകളുടെ ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കാൻ കാസർഗോഡ് ഡിപ്പോ അധികൃതർക്ക് നിർദേശം നല്കിയതായി മറുപടി ലഭിച്ചിട്ടുണ്ട്.