കാസർഗോഡ്: ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്‍റ് ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കൃത്യമായ നടത്തിപ്പ് ഉറപ്പുവരുത്തണമെന്നും പദ്ധതികളെ സംബന്ധിച്ച് പ്രാദേശിക തലത്തിൽ ജനപ്രതിനിധികൾക്ക് അവബോധം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി പ്രവർത്തനങ്ങൾ യോഗത്തിൽ വിലയുത്തി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ തടസങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ദിശ ചെയർമാൻ കൂടിയായ രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഫണ്ടിന്‍റെ ലഭ്യത സമയബന്ധിതമായി വിലയിരുത്തുകയും വിനിയോഗം ഉറപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ, കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്‍റ് എ.ജി. അജിത് കുമാർ, വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മോഹനൻ, പിഎയു പ്രൊജക്ട് ഡയറക്ടർ പി.എ. ജസ്റ്റിൻ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.