കാഞ്ഞങ്ങാട്: പ്ലസ് വൺ ക്ലാസുകളടക്കം തുടങ്ങിയതോടെ പ്രായപൂർത്തിയാകാത്തവർ വാഹനമെടുത്ത് ഇറങ്ങുന്നത് തടയാൻ ജില്ലയിലെങ്ങും പോലീസ് പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ ഹൊസ്ദുർഗ്, അമ്പലത്തറ, രാജപുരം, ബേക്കൽ, ചന്തേര പോലീസ് സ്റ്റേഷനുകളുടെ പരിധികളിലായി ഇതുമായി ബന്ധപ്പെട്ട് പത്തോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

മിക്കതിലും അമ്മമാരുടെ പേരിലുള്ള ഇരുചക്രവാഹനങ്ങളുമായാണ് കുട്ടികൾ ഇറങ്ങിയത്. ഇതിലെല്ലാം അമ്മമാരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. പിഴശിക്ഷയ്ക്കൊപ്പം ഇവരുടെ ലൈസൻസ് നിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളുണ്ടാകും. ബന്ധപ്പെട്ട വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇലക്ട്രിക് സ്കൂട്ടറുകളുടെ കാര്യത്തിൽ നിയമങ്ങൾ അത്ര കർശനമല്ലാത്തതിന്‍റെ മറവിലാണ് കുട്ടികൾ മറ്റു വാഹനങ്ങളും എടുത്തുപയോഗിക്കുന്നതെന്ന് പോലീസും മോട്ടോർവാഹന വകുപ്പ് അധികൃതരും പറയുന്നു.