കാസര്‍ഗോഡ്: കനത്ത മഴയില്‍ തെക്കില്‍ ബേവിഞ്ചയില്‍ മണ്ണിടിഞ്ഞ് സംരക്ഷണഭിത്തി തകര്‍ന്നതിനെതുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ബസുകളൊക്കെ ചട്ടഞ്ചാലില്‍ നിന്ന് ദേളി വഴി ചുറ്റിയാണ് കാസര്‍ഗോഡ് എത്തുന്നത്. കാസര്‍ഗോഡ് നിന്നു മറ്റൊരു ബസ് കയറി വീണ്ടും യാത്ര ചെയ്ത് വേണം വിദ്യാനഗര്‍ ഭാഗത്തേക്കെത്താന്‍.

ഒറ്റ ബസില്‍ നേരിട്ട് എത്തിയിരുന്നവര്‍ക്ക് ഇപ്പോള്‍ രണ്ടു ബസിനെ ആശ്രയിക്കണം. ചട്ടഞ്ചാലില്‍ നിന്ന് ചെര്‍ക്കള വഴി വിദ്യാനഗര്‍ ഭാഗത്തേക്കും ബന്തടുക്ക ഭാഗത്തേക്കും പോകേണ്ടവരാണ് ഇപ്പോള്‍ യാത്രാദുരിതം നേരിടുന്നത്. വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍, കോടതി, കാസര്‍ഗോഡ് ഗവ.കോളജ്, സ്‌കൂളുകള്‍, പഞ്ചായത്ത് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് നിത്യവും ഇതുവഴി വന്നിരുന്ന യാത്രക്കാര്‍ക്ക് സമയനഷ്ടവും പണച്ചെലവും ഏറി. ബസുകളെ സംബന്ധിച്ചിടത്തോളം ദേശീയപാത വഴിയുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കളക്ഷന്‍ കുത്തനെ കുറയുകയും ഇന്ധനച്ചെലവേറുകയും ചെയ്തു.

ജൂണ്‍ 16നാണ് ദേശീയപാത 66ല്‍ തെക്കില്‍ ഭാഗത്ത് മണ്ണിടിഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കുകയായിരുന്നു. തെക്കില്‍ ഭാഗത്ത് ഇടക്കിടെയുണ്ടാവുന്ന മണ്ണിടിച്ചില്‍ കനത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജനപ്രതിനിധികളും നാട്ടുകാരും നേരത്തെ തന്നെ നിര്‍മാണ കമ്പനി മേഘക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം ദേശീയപാതയില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ചിലത് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ കയറുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. പ്രസ് ക്ലബ് ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കി പഴയ ബസ് സ്റ്റാന്‍ഡ് വഴി ഡിപ്പോയിലേ്ക പോകുന്നുവെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇതു കാരണം പുതിയ ബസ് സ്റ്റാന്‍ഡ് വഴി ചെര്‍ക്കളയിലേക്ക് പോകുന്നവര്‍ക്ക് ദുരിതമാണ് കെഎസ്ആര്‍ടിസി സമ്മാനിക്കുന്നത്. 10 രൂപ അധികം കൊടുത്ത് പുതിയ ബസ് സ്റ്റാന്‍ഡില്‍ പോകേണ്ട സ്ഥിതിയാണുള്ളത്.

റിപ്പോര്‍ട്ട് ലഭിച്ചാല്‍
അഞ്ചുദിവസത്തിനകം
ഗതാഗതം പുനഃസ്ഥാപിക്കും: കളക്ടര്‍

ദേശീയപാത 66 നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞതിനെതുടര്‍ന്ന് ഗതാഗതം നിരോധിച്ച തെക്കിലില്‍ പാര്‍ശ്വസംരക്ഷണ നിര്‍മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കരാര്‍ കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി.

പാര്‍ശ്വഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നാലുദിവസം കൂടി വേണമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടറെ ദേശീയപാതാ നിര്‍മാണപ്രതിനിധികള്‍ അറിയിച്ചു. ദേശീയപാത അതോറിറ്റി റിപ്പോര്‍ട്ട് ലഭിച്ചാല്‍ അഞ്ചുദിവസത്തിനകം ഇതുവഴിയുള്ള ഗതാഗതം പുനരാരംഭിക്കാനാകുമെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം ദേശീയപാത വഴി വരുന്ന പ്രൈവറ്റ് ബസുകളെല്ലാം പുതിയ ബസ് സ്റ്റാന്‍ഡിലെത്തിയാണ് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നത്. യാത്രക്കാര്‍ പരാതിപ്പെട്ടതോടെ ചില കെഎസ്ആര്‍ടിസി ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ വന്നുപോകാന്‍ തുടങ്ങിയിട്ടുണ്ട്.