കാസർഗോഡ്: റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഒന്നാം പ്ലാറ്റ്ഫോമും പാതയും മണ്ണിടിച്ചിൽ ഭീഷണിയിലായി. 10 ദിവസം മുമ്പ് കനത്ത മഴയ്ക്കിടെ നിർമാണം നടക്കുന്ന ഒന്നാം പ്ലാറ്റ്ഫോമിന് സമീപം കുന്നിടിഞ്ഞുവീണിരുന്നു.

ഇതോടെ ഇവിടുത്തെ നിർമാണപ്രവർത്തനങ്ങൾ നിലച്ചു. ഇടിഞ്ഞുവീണ മണ്ണുപോലും ഇതുവരെ നീക്കംചെയ്യാതെ വലകൊണ്ട് മൂടിവച്ചിരിക്കുകയാണ്. വീണ്ടും കനത്ത മഴയുണ്ടായാൽ കുന്നിന്‍റെ ബാക്കിഭാഗം കൂടി ഇടിഞ്ഞുവീഴുമെന്ന നിലയിലാണ് ഉള്ളത്. അങ്ങനെയായാൽ ഒന്നാം പ്ലാറ്റ്ഫോമിലേക്കും പാതയിലേക്കും മണ്ണ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെടുന്ന നിലയാകും.
ദേശീയപാതയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ പ്ലാറ്റ് ഫോമിനോട് ചേർന്ന് പാർശ്വഭിത്തിയുടെ നിർമാണത്തിനായി കരാറെടുത്തവർ അശാസ്ത്രീയമായ രീതിയിൽ കുന്നിടിച്ചതാണ് മണ്ണിടിച്ചിലിന് കാരണമായത്.

ഇടിഞ്ഞുവീണ മണ്ണ് നീക്കംചെയ്യുകയും കൂടുതൽ മണ്ണിടിച്ചിലുണ്ടാകാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ ഇവിടെ ഏതു നിമിഷവും ട്രെയിൻ ഗതാഗതം തടസപ്പെടുമെന്ന കാര്യം ഉറപ്പാണെന്ന് യാത്രക്കാർ പറയുന്നു.