ഫയർ സ്റ്റേഷൻ ഓഫീസും പാർക്കിംഗ് ഷെഡും- വിചിത്ര ബോർഡ്
Sunday, October 2, 2022 11:20 PM IST
ഈരാറ്റുപേട്ട: കഴിഞ്ഞ ഏപ്രിൽ 23ന് ഉദ്ഘാടനം കഴിഞ്ഞ ഈരാറ്റുപേട്ട ഫയർ സ്റ്റേഷൻ ഓഫീസിന് ഇതുവരെയും ബോർഡ് തീരുമാനമായില്ല. ഫയർ സ്റ്റേഷൻ കെട്ടിടവും പാർക്കിംഗ് ഗ്രൗണ്ടും എന്ന വിചിത്രമായ ബോർഡാണ് നിലവിൽ എഴുതിയിരിക്കുന്നത്. പൂർത്തിയാകാത്ത ബോർഡ് നിലവിൽ പ്ലാസ്റ്റിക് ഉപയോഗിച്ച് മറിച്ചിരിക്കുകയാണ്.
സാധാരണഗതിയിൽ ഫയർഫോഴ്സ് ഓഫീസ് ഈരാറ്റുപേട്ട എന്നും ഫോൺ നമ്പരും ആണ് ബോർഡായി വരേണ്ടത്. പദ്ധതിക്കായി തുക അനുവദിച്ച എംഎൽഎയുടെ പേരും ചേർക്കാറുണ്ട്.
ഫയർഫോഴ്സ് കെട്ടിടം നിർമാണത്തിനായി 80 ലക്ഷം രൂപ അനുവദിച്ചത് മുൻ എംഎൽഎ പി.സി. ജോർജായിരുന്നു. ഈ പേര് ഉൾപ്പെടുത്തുന്നതിനുള്ള ചിലരുടെ എതിർപ്പാണ് നിലവിലെ പ്രശ്നത്തിനു കാരണമെന്നും പറയപ്പെടുന്നു.
നിലവിൽ രണ്ടാഴ്ചയോളമായി ബോർഡ് ഇതേ അവസ്ഥയിൽ തുടരുകയാണ്. പെയിന്‍റിംഗിനുള്ള സാധനങ്ങൾ എല്ലാം തിരികെ കൊണ്ടുപോവുകയും ചെയ്തു. പാർക്കിംഗ് ഷെഡ് എന്ന ബോർഡ് ഒഴിവാക്കി ഫയർസ്റ്റേഷൻ ഓഫീസ് ഈരാറ്റുപേട്ട എന്ന ബോർഡ് വേണമെന്നാണ് ഫയർഫോഴ്സ് ജീവനക്കാർക്കിടയിൽ തന്നെ ആവശ്യം ഉയരുന്നത്.