നേരേകടവ് - മാക്കേക്കടവ് കായൽ പാലം; നിർമാണം പൂർത്തിയാക്കാൻ വഴിതെളിയുന്നു
Saturday, June 10, 2023 12:32 AM IST
വൈക്കം: നിര്‍മാണം നിലച്ച നേരേകടവ്-മാക്കേകടവ് കായൽ പാലത്തിന്‍റെ നിർമാണം പൂര്‍ത്തീകരിക്കുന്നതിനുള്ള വഴി തെളിയുന്നു. പാലം നിര്‍മാണത്തിനുള്ള റിവൈസ്ഡ് എസ്റ്റിമേറ്റുമായി ബന്ധപ്പെട്ടുയർന്നുവന്ന തടസങ്ങൾ പരിഹരിക്കുന്നതിനു പൊതുമരാമത്ത്, ധന മന്ത്രിമാരുടെ നേതൃത്വത്തില്‍ ഈ മാസം ഒടുവിൽ യോഗം ചേരുമെന്ന് സി.കെ ആശ എംഎല്‍എ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് ഒന്പതു മാസങ്ങള്‍ക്ക് മുമ്പാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച നിര്‍ദേശം ധനവകുപ്പിന് നല്‍കിയത്. ധനവകുപ്പിന്‍റെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ ഫയല്‍ സംബന്ധിച്ച വിശദാംശങ്ങളും സംശയങ്ങളും പൊതുമരാമത്ത് വകുപ്പിനോട് ചോദിച്ചിരുന്നു. റിവൈസ്ഡ് എസ്റ്റിമേറ്റിന് പൊതുമരാമത്ത്, ധനവകുപ്പിന് മുന്നില്‍ മൂന്ന് നിര്‍ദേശങ്ങളാണ് നല്‍കിയിരുന്നത്. നിലവില്‍ പിഡബ്ല്യുഡി ഉപയോഗിക്കുന്ന 2012ലെ ഡല്‍ഹി ഷെഡ്യൂള്‍ഡ് റേറ്റ് 2018ലെ നിരക്കാക്കി പുതുക്കി നിശ്ചയിക്കണമെന്നതാണ് ഒന്നാമത്തെ നിര്‍ദേശം. വസ്തുക്കളുടെ പ്രാദേശിക വിപണിവില അനുസരിച്ച് നിരക്ക് പുതുക്കലാണ് രണ്ടാമത്തെ നിര്‍ദേശം. 2018ലെ ഡിഎസ്ആറും 10 ശതമാനം അധികവും വരുന്ന നിരക്കാണ് മൂന്നാമത്തേത്. 2016ന് മുമ്പ് നിലനിന്നിരുന്ന ഡിസൈൻഡ് ടെണ്ടർ സംവിധാനമാണ് ഈ പാലം പണിയുമായി ബന്ധപ്പട്ട് ഉണ്ടായിരുന്നത്. ഈ സംവിധാനം ഇന്ന് നിലവിലില്ലാത്തതാണ് റിവൈസ്ഡ് എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാന തടസമായി നിൽക്കുന്നത്. ഈ വിഷയത്തിലാണ് ഈ ചർച്ചയിൽ പ്രധാനമായും തീരുമാനം ഉണ്ടാകേണ്ടത്.
2016ലാണ് പാലം നിര്‍മാണം തുടങ്ങിയത്. ഒന്നര വര്‍ഷത്തോളം അതിവേഗത്തില്‍ നീങ്ങിയ പാലം നിര്‍മാണം സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട തർക്കം കോടതിയിലെത്തിയതോടെ നിലയ്ക്കുകയായിരുന്നു.
ഇതിനിടെ എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം പിഡബ്ല്യുഡി ധനവകുപ്പിന് നല്‍കിയിട്ടും നടപടിയാകാത്തതിനെത്തുടര്‍ന്ന് സി.കെ. ആശ എംഎല്‍എ മുഖ്യമന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ നവംബര്‍ ഒന്നിന് നേരേകടവില്‍ എത്തിയ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിർമാണം നിലച്ച പാലം കണ്ട് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. റിവൈസ് എസ്റ്റിമേറ്റിന് ധനവകുപ്പിന്റെ അനുമതി ലഭിച്ചാല്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പാലം നിര്‍മാണം പൂര്‍ത്തീകരിക്കാനാകുമെന്നാണ് കരുതുന്നത്.
നിര്‍മാണം പുനരാരംഭിക്കുന്നതിനു മുന്നോടിയായി അപ്രോച്ച് റോഡ് നിര്‍മാണത്തിനുവേണ്ടി ഏറ്റെടുത്ത നേരേകടവിലെ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുനീക്കി. ആറു കടമുറികളും രണ്ടു വീടും മതിലുകളുമാണ് പൊളിച്ചു നീക്കിയത്. വൈക്കം താലൂക്കിലെ വടക്കേമുറി വില്ലേജിലുൾപ്പെട്ട 11 പേരുടെ കെട്ടിടവും സ്ഥലവുമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
തുറവൂര്‍-പമ്പ ഹൈവേയുടെ ഭാഗമായുള്ള രണ്ടാമത്തെ പാലമാണ് നേരേകടവ്-മാക്കേകടവ് പാലം. നിര്‍മാണത്തിന്‍റെ ആദ്യഘട്ടമായ തുറവൂര്‍ പാലം നിര്‍മാണം 2015ല്‍ പൂര്‍ത്തിയാക്കിയിരുന്നു. വേമ്പനാട്ടുകായലിനു കുറുകെയുള്ള ഏറ്റവും നീളമേറിയ മാക്കേകടവ്-നേരേകടവ് പാലത്തിന് 750 മീറ്ററോളം നീളവും 11 മീറ്റര്‍ വീതിയുണ്ട്. പാലം യാഥാര്‍ഥ്യമാകുന്നതോടെ വൈക്കത്തുനിന്നു കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്.