പൂഞ്ഞാര്‍ പള്ളിയിലുണ്ടായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് മന്ത്രി വാസവന്‍
Tuesday, March 26, 2024 6:06 AM IST
കോട്ടയം: പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയിലുണ്ടായ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോട്ടയം പ്രസ്ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംഭവത്തിൽ 27 വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തിരുന്നു. സംഭവത്തിന്‍റെ ഗൗരവം ഉൾക്കൊണ്ടാണു കോട്ടയം കളക്‌ടറേറ്റില്‍ താന്‍ മുന്‍ കൈയെടുത്ത് രണ്ടു കൂട്ടരേയും കളക്‌ടറെക്കൊണ്ടു വിളിപ്പിച്ചത്. യോഗത്തില്‍ കളക്‌ടറും എസ്പിയും അവിടുത്തെ എംഎല്‍എയും എംപിയും മുനിസിപ്പല്‍ ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്‍റും വൈദികരും വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളും ഉണ്ടായിരുന്നു.

രണ്ടു കൂട്ടരേയും ഇരുത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഉണ്ടായ സംഭവങ്ങളും മെറിറ്റും ഡീമെറിറ്റും ശരിയും തെറ്റും വേര്‍തിരിച്ചു. അവസാനം യോജിച്ച ഫോര്‍മുലയിലെത്തി. തുടര്‍ന്ന് എല്ലാ സൗഹൃദങ്ങളും ഉറപ്പിച്ചു പോകാന്‍ തീരുമാനമെടുത്തു. വൈദികരും ഉസ്താദുമാരും പരസ്പരം ഹസ്തദാനം ചെയ്തു കെട്ടിപ്പിടിച്ചു സ്‌നേഹപൂര്‍വം വിഷയം പരിഹരിക്കാന്‍ തീരുമാനിച്ചു.
അതില്‍ ആദ്യം കുട്ടികളുടെ ജാമ്യം ഉറപ്പാക്കാന്‍ തീരുമാനമെടുത്തു. പിറ്റേദിവസം ജാമ്യം ഉറപ്പാക്കി. സംഭവത്തിനുശേഷം കുട്ടികള്‍ക്കു പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല. അതിനാൽ ‍ സേ പരീക്ഷ എഴുതാന്‍ അപേക്ഷ കൊടുത്തു.

307-ാംവകുപ്പ് എടുത്ത സംഭവത്തിലേക്ക് വന്നിരുന്നില്ലെന്നതു ചര്‍ച്ചയായി. അത് എസ്പി അന്വേഷിച്ചു ആവശ്യമായ നടപടി സ്വീകരിച്ചു. അതു പോലീസ് അന്വേഷിച്ചപ്പോള്‍ 307 നിലനിൽക്കില്ലെന്നും 337 അനുസരിച്ചു റിപ്പോര്‍ട്ട് കോടതിക്കു കൊടുക്കുകയും ചെയ്തു. ഇനി ഭാവിയില്‍ രണ്ടു സമുദായങ്ങള്‍ തമ്മിൽ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാന്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അതിന് ഇതുവരെ ഒരു കോട്ടവും ഉണ്ടായിട്ടില്ല. -മന്ത്രി വിശദീകരിച്ചു.