പീഡാനുഭവ സ്മരണയില്‍ കുടമാളൂരില്‍ നീന്തുനേര്‍ച്ച
Tuesday, March 26, 2024 11:46 PM IST
കോട്ടയം: യേശുവിന്‍റെ പീഡാനുഭവ, മരണ, ഉത്ഥാനത്തെ അനുസ്മരിച്ച് നോമ്പിന്‍റെ അവസാന നാളില്‍ അനുതാപത്തിന്‍റെ പരിഹാര പരിത്യാഗ അനുഷ്ഠാനവുമായി കുടമാളൂരില്‍ നീന്തുനേര്‍ച്ച. നാളെ രാവിലെ ആറിനാരംഭിക്കുന്ന നീന്തുനേര്‍ച്ച ദുഃഖവെള്ളിയാഴ്ച പാതിരാവരെ നീളും. കുടമാളൂര്‍ പള്ളിയിലെത്തുന്ന അനേകായിരങ്ങള്‍ അനുഗ്രഹം പ്രാപിക്കുന്ന അനുഷ്ഠാനമാണ് നീന്തുനേര്‍ച്ച.

പള്ളിയുടെ ആരംഭകാലംമുതല്‍ത്തന്നെ ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ ചെമ്പകശേരി രാജകൊട്ടാരത്തില്‍നിന്നും അന്തര്‍ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വന്നു പള്ളിക്കു വലംവച്ചു പള്ളിയില്‍ പ്രവേശിച്ച് തിരുസ്വരൂപം വണങ്ങി കൈക്കുമ്പിള്‍ നിറയെ കാണിക്ക അര്‍പ്പിച്ചുവന്നിരുന്നു. ഈ രീതി അനുകരിച്ചു വിശ്വാസികള്‍ മുട്ടിന്മേല്‍ നീന്തി പ്രാര്‍ഥിക്കുന്ന രീതി തുടങ്ങി. ഇതാണ് പിന്നീടു നീന്തു നേര്‍ച്ചയായി മാറിയത്.

പഴയപള്ളിക്ക് അഭിമുഖമായി മൈതാനത്തിനു പടിഞ്ഞാറുഭാഗത്തുള്ള കല്‍ക്കുരിശിന്‍ ചുവട്ടില്‍ തിരി കത്തിച്ചു സ്വയം പ്രാര്‍ഥനയ്ക്കുശേഷം മുട്ടിന്മേല്‍ നീന്തി മുക്തിമാതാ ദേവാലയത്തില്‍ പ്രവേശിച്ചു പങ്കപ്പാടിന്‍റഎ തിരുസ്വരൂപം ചുംബിച്ചും മുക്തിയമ്മയോടു പ്രാര്‍ഥിച്ചുമാണ് നേര്‍ച്ച പൂര്‍ത്തിയാക്കുന്നത്. പ്രത്യേക നിയോഗങ്ങള്‍ക്കും ആരോഗ്യത്തിനും രോഗശമനത്തിനുമായാണ് ഈ നേര്‍ച്ച അനുഷ്ഠിച്ചുവരുന്നത്.

പെസഹാ ദിനത്തില്‍ ഉച്ചകഴിഞ്ഞ് ഒന്നിനാണ് തമുക്ക് നേര്‍ച്ച. രാജഭരണകാലത്ത് കുമാരനല്ലൂര്‍ ദേശക്കാരായ കച്ചവടക്കാര്‍ക്ക് ഉണ്ടായ വലിയ പ്രതിസന്ധിയില്‍ കുടമാളൂര്‍ മുക്തിയമ്മയെ വിളിച്ചപേക്ഷിച്ചപ്പോള്‍ ലഭിച്ച അത്ഭുതകരമായ പരിഹാരത്തിന് നന്ദിയായി എല്ലാവര്‍ഷവും പെസഹാ ദിനത്തില്‍ കുടമാളൂര്‍ പള്ളിയില്‍ കുമാരനല്ലൂര്‍ ദേശക്കാര്‍ നടത്തുന്ന പരമ്പരാഗത നേര്‍ച്ചയാണിത്.

വറുത്തു പൊടിച്ച കുത്തരി, ശര്‍ക്കര, പഴം, തേങ്ങ, ഒപ്പം ഏലയ്ക്ക, ജീരകം എന്നിവ ചേര്‍ത്താണ് തമുക്ക് തയാറാക്കുന്നത്. പെസഹാ ദിനത്തില്‍ വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദുഃഖവെള്ളി ദിനം രാവിലെ 8.30 വരെ നീണ്ടുനില്‍ക്കുന്ന അഖണ്ഡ ആരാധനയുമുണ്ട്.

ദുഃഖവെള്ളി ഉച്ചഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന പീഡാനുഭവ തിരുക്കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

കുരിശിന്‍റെ വഴി, നഗരികാണിക്കല്‍, തിരുസ്വരൂപ ചുംബനം എന്നിവയ്ക്കുശേഷം രാത്രി 7.15നുള്ള പീഡാനുഭവ പ്രദര്‍ശന ധ്യാനത്തിന് രാഷ്‌ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് നേതൃത്വം നല്‍കും.