പാലാ സെന്‍റ് തോമസ് എച്ച്എസ്എസിലെ ആണ്‍കുട്ടികളുടെ അവസാന ബാച്ച് പടിയിറങ്ങുന്നു
Tuesday, March 26, 2024 11:46 PM IST
പാലാ: സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറിയിലെ ആണ്‍കുട്ടികള്‍ മാത്രമുള്ള അവസാന ബാച്ച് സ്‌കൂളില്‍ നിന്നു പടിയിറങ്ങുന്നു. ആണ്‍പള്ളിക്കൂടം എന്ന പേരിനു മാറ്റം വന്നത് ഈ അധ്യയന വര്‍ഷം മുതലാണ്. ഈ വര്‍ഷം പ്ലസ് വണ്‍ ക്ലാസുകളിലേക്ക് പെണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം നല്‍കിയതോടെ കഴിഞ്ഞ 128 വര്‍ഷത്തെ സ്‌കൂളിന്‍റെ ചരിത്രമാണ് മാറ്റിയെഴുതിയത്.

രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക, ആത്മീയ മേഖലകളില്‍ ഒട്ടനവധി മഹാരഥന്മാരെ സൃഷ്ടിച്ച ഈ വിദ്യാലയ മുത്തശ്ശി 128 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും യൗവനയുക്തയായി തന്നെ പാലാ നഗരത്തിന്‍റെ ഹൃദയഭാഗത്ത് തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുന്നു. യൂറോപ്യന്‍ ശില്പകലാ മാതൃകയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ഹൈസ്‌കൂള്‍ കെട്ടിടത്തിന് ഏതാണ്ട് സമാനമായ രീതിയില്‍ തന്നെയാണ് ഹയര്‍ സെക്കൻഡറിക്കു വേണ്ടി രണ്ടു വര്‍ഷം മുമ്പ് പുതിയ ബ്ലോക്ക് നിര്‍മിച്ചത്.

എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ ഹയര്‍ സെക്കൻഡറി കെട്ടിടം പൂര്‍ത്തിയായപ്പോള്‍ മുതല്‍ പെണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം നല്‍കുന്നതിനെപ്പറ്റി സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലും മാനേജ്‌മെന്‍റും ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹവിദ്യാഭ്യാസം എന്ന നയം ഈ മാറ്റം കൂടുതല്‍ എളുപ്പമാക്കി തീര്‍ത്തതായി മാനേജര്‍ ഫാ. ജോസ് കാക്കല്ലില്‍, പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ. മാത്യു എന്നിവര്‍ പറഞ്ഞു.

പെണ്‍കുട്ടികളുടെ കടന്നുവരവ് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും വലിയ ആഘോഷമാക്കിത്തീര്‍ത്തു. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുപോലെ മികവ് തെളിയിക്കുന്ന കാഴ്ചയാണ് ഈ അധ്യയന വര്‍ഷം കണ്ടത്. ആണ്‍കുട്ടികളുടെ അവസാന ബാച്ച് പടിയിറങ്ങുന്നതോടെ അടുത്ത വര്‍ഷം മുതല്‍ ഹയര്‍ സെക്കൻഡറിയിലെ എല്ലാ ക്ലാസുകളും മിക്‌സഡ് ആയി മാറും. പത്തു വരെയുള്ള ക്ലാസുകള്‍ ഇപ്പോഴും ആണ്‍കുട്ടികള്‍ക്ക് മാത്രമുള്ളതാണ്.