മറ്റീത്ര -ചാഴി വലത്തുകരി പാടത്ത് വിളഞ്ഞത് നൂറുമേനി
Wednesday, March 27, 2024 6:43 AM IST
കുമരകം: പതിനാറുവർഷം തരിശുകിടന്ന ചാഴിവലത്തുകരി പാടത്ത് ഇന്നലെ കൊയ്ത്താരംഭിച്ചപ്പോൾ ലഭിച്ചത് നൂറു മേനി. കഴിഞ്ഞവർഷത്തെ കൃഷിയുടെ കൊയ്ത്തു തുടങ്ങി അടുത്തദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നെല്ല് പൂർണമായും നശിച്ചിരുന്നു.

കൃഷിനാശം പാടശേഖര സമിതി കൃഷി മന്ത്രി പി. പ്രസാദിനെ ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് കൃഷി വകുപ്പിൽ നിന്നു പുറംബണ്ടിന്‍റെ നിർമാണത്തിനായി ഏഴുലക്ഷം രൂപ അനുവദിച്ചു. ഇത് ഉപയോഗിച്ച് ബണ്ട് നിർമിച്ചാണ് ഇത്തവണ കൃഷി തുടർന്നത്. വലിയ കൊയ്ത്തു മെഷീനുകൾ ഉപയോഗിച്ച് കൊയ്ത്ത് നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതിനാൽ കുമരകം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജയലക്ഷ്മിയുടെ നിർദേശ പ്രകാരം താഴ്ചയുള്ള പാടശേഖരങ്ങളിലെ നെല്ല് കൊയ്യുന്ന കൊയ്ത്തു മെഷീൻ എത്തിച്ചാണ് കൊയ്ത്ത് നടത്തുന്നത്.

നിലത്തിന് വേണ്ടത്ര ഉറപ്പില്ലാത്തതിനാലാണ് ചെറിയ കൊയ്ത്ത് യന്ത്രം എത്തിച്ചത്. ഈ യന്ത്രം കൊണ്ട് കൊയ്ത്തു മാത്രമേ നടക്കൂ. കറ്റ കെട്ടിയെടുത്തു മെതിയന്ത്രം എത്തിച്ച് മെതിച്ചെടുക്കണം. ഇതിനും കർഷകർ പണം മുടക്കണം. പോരായ്മകളുണ്ടെങ്കിലും ഇത്തവണത്തെ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചതെന്നു കർഷകർ പറഞ്ഞു.

തരിശുനില കൃഷിക്കും കൊയ്ത്തിനും പാടശേഖര സമിതി ഭാരവാഹികളായ പി.ബി. അശോകൻ, ഷിജോ ജോൺ, ജയ്മോൻ മറുതാച്ചിക്കൽ, നിവിൽ അലിക്കുഞ്ഞ്, പുഷ്കരൻ കുന്നത്തുചിറ, ബൈജു ചവറേപ്പുര, കുഞ്ഞുമോൻ, റ്റിബി തൈത്തറ തുടങ്ങിയവർ നേതൃത്വം നൽകി.