റേഷന്‍കടകളില്‍ അരി വൈകുന്നു; കിട്ടുന്നവ പുഴുവരിച്ചതും കട്ടകെട്ടിയതും
Wednesday, March 27, 2024 6:58 AM IST
ചങ്ങനാശേരി: വാതില്‍പ്പടിയില്‍ സാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങളുടെ സമരം തീര്‍ന്നിട്ടും റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങളെത്താന്‍ വൈകുന്നതായി പരാതി. കഴിഞ്ഞ 16ന് സമരം തീര്‍ന്ന് 19ന് എന്‍എഫ്എസ്എ ഗോഡൗണില്‍നിന്നു വിതരണം ആരംഭിച്ചെങ്കിലും ചങ്ങനാശേരി താലൂക്കിലെ വിവിധ കടകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇത് വിതരണത്തെ ബാധിച്ചതായാണ് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

പെസഹാവ്യാഴം, ദുഃഖവെള്ളി ദിനങ്ങള്‍ റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ ഈ മാസത്തിലെ റേഷന്‍ വിതരണത്തിന് ഇന്നും ശനിയാഴ്ചയും മാത്രമാണ് ദിവസങ്ങളുള്ളത്. പച്ചരിയും കുത്തരിയും കടകളില്‍ എത്തിയില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. പല റേഷന്‍ കടകളിലും വിതരണത്തിന് ആവശ്യമായ അരി ഇല്ലെന്നും പറയുന്നു.

ഓരോ മാസവും വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ക്ക് ആനുപാതികമായാണ് വ്യാപാരികള്‍ക്ക് കമ്മീഷന്‍ അനുവദിക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ വിതരണ കമ്മീഷന്‍ ഇതുവരെയും വ്യാപാരികള്‍ക്ക് ലഭിച്ചിട്ടില്ല.

പച്ചരിയിലെ പുഴുവും കട്ടയും; അന്വേഷണം വേണമെന്ന ആവശ്യം ശക്തം

വിവിധ റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന പച്ചരി കട്ടകെട്ടിയതും പുഴുവരിക്കുന്നതുമാണെന്ന പരാതിയും ശക്തമാണ്. തെങ്ങണയിലെ ഗോഡൗണില്‍നിന്ന് ഇന്നലെ വിതരണം ചെയ്ത പച്ചരിച്ചാക്കുകളില്‍ പുഴുവും കട്ടയുമുള്ളതായി വ്യാപാരികള്‍ പറഞ്ഞു.

എഫ്‌സിഐ ഗോഡൗണില്‍ ക്വാളിറ്റി കണ്‍ട്രോളര്‍ പരിശോധിച്ച് കയറ്റി വിടുന്ന അരി എന്‍എഫ്എസ്എ ഗോഡൗണുകളില്‍ എത്തിച്ച് അവിടെനിന്നാണ് വാഹനങ്ങളില്‍ കയറ്റി റേഷന്‍ കടകളില്‍ എത്തിക്കുന്നത്.

പുഴുവരിച്ച് ഉപയോഗപ്രദമല്ലാത്ത അരി റേഷന്‍ കടകളില്‍ വിതരണത്തിന് എത്തുന്നതു സംബന്ധിച്ച് വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നാണ് റേഷന്‍ വ്യാപാരികളും ഒപ്പം കാര്‍ഡ് ഉടമകളും ആവശ്യപ്പെടുന്നത്. റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന പച്ചരി പുഴുവരിച്ച നിലയിലെന്നു കഴിഞ്ഞദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ വിതരണ യോഗ്യമല്ലാത്ത അരി വിതരണം ചെയ്യരുതെന്നും തിരിച്ചെടുത്ത് പകരം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ റേഷന്‍ വ്യാപാരികള്‍ക്കും റേഷനിംഗ് ഉദ്യോഗസ്ഥര്‍ക്കും വാട്സാപ്പിലൂടെ നിര്‍ദേശം ന്ൽകിയിട്ടുണ്ട്.

ഈ മാസം വിതരണം ചെയ്യാനുള്ള അരി കടകളില്‍ സ്റ്റോക്കുണ്ടെന്നും റേഷന്‍കടകളില്‍ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ നടത്തി വരികയാണെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു.