കൊടും ചൂട്; പൈനാപ്പിൾ കർഷകർ ദുരിതത്തിൽ
Wednesday, March 27, 2024 10:43 PM IST
കോട്ടയം: കടുത്ത ചൂടില്‍ പൊള്ളലേറ്റ് പൈനാപ്പിള്‍ കര്‍ഷകര്‍. ചെടികള്‍ വാടിക്കരിയുന്നതിനൊപ്പം പൈനാപ്പിളിനു വിലയില്ലാത്തതും ഉത്പാദനം നേര്‍ പകുതിയായി കുറഞ്ഞതും കര്‍ഷകരെ ദുരിതത്തിലാക്കി. കരിഞ്ഞുണങ്ങുന്ന പൈനാപ്പിളിനു തണലേകാന്‍ മലയോര മേഖലയില്‍ മിക്കയിടത്തും ഓലയും കച്ചിയും ഗ്രീന്‍ നെറ്റുമാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. ചിലരാകട്ടെ വെള്ളം വിലയ്ക്കു വാങ്ങി നനയ്ക്കുന്നുമുണ്ട്.

ജില്ലയുടെ കിഴക്കന്‍ മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ ഭൂരിഭാഗവും ഇപ്പോള്‍ പൈനാപ്പിള്‍ കൃഷിയാണ്. റബര്‍ വെട്ടിമാറ്റി കൃഷിയിറക്കിയവരും റബര്‍ റിപ്ലാന്‍റിംഗിന്‍റെ ഭാഗമായി പൈനാപ്പിള്‍ കൃഷിക്കായി പാട്ടത്തിനുകൊടുത്ത തോട്ടങ്ങളുമുണ്ട്. കനത്ത ചൂടില്‍ 30 ശതമാനം ഉത്പാദനക്കുറവാണ് ഉണ്ടായിരിക്കുന്നത്. സാധാരണ നിലയില്‍ റംസാന്‍ മാസക്കാലത്ത് പൈനാപ്പിളിനു വില ഉയരുന്നതാണ്.

ചിലപ്പോള്‍ റിക്കാര്‍ഡ് വിലയും വരും. എന്നാല്‍ ഇത്തവണ വില ഉയരാത്തത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച 30 രൂപയായിരുന്നു വില. ഇന്നലെ വാഴക്കുളം മാര്‍ക്കറ്റ് അനുസരിച്ച് സ്‌പെഷല്‍ ഗ്രേഡിനു 47 രൂപയും പച്ചയ്ക്ക് 45 രൂപയും പഴത്തിന് 51 രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 60-65 രൂപയ്ക്കായിരുന്നു വില്‍പന.

വരും ദിവസങ്ങളില്‍ വില കയറുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കയറ്റുമതിയിലുണ്ടായ ഇടിവാണ് വില ഉയരാത്തതിനു കാരണമായി കര്‍ഷകര്‍ പറയുന്നത്. കേരളത്തില്‍ കൃഷി ചെയ്ത് ആഭ്യന്തര ഉപയോഗം കഴിഞ്ഞ് മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന ഏക പഴവര്‍ഗമാണ് പൈനാപ്പിള്‍. സീസണ്‍ കാലത്ത് 300 ലോഡ് പൈനാപ്പിളാണ് കയറ്റി അയയ്ക്കുന്നതെന്ന് സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് പൈനാപ്പിള്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജോജി വാളിപ്ലാക്കല്‍ പറഞ്ഞു.

അനുകൂല കാലാവസ്ഥയുള്ള സമയത്ത് തോട്ടത്തില്‍ നിന്നും 80 ശതമാനവും എ ഗ്രേഡ് പൈനാപ്പിളാണ് കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ചൂട് കൂടുതലായതോടെ 40 ശതമാനം പോലും എ ഗ്രേഡ് ലഭിക്കുന്നില്ല.

ചൂടു മൂലം പൈനാപ്പിള്‍ വളഞ്ഞു പോകുകയാണ്. ഇവ ഏറ്റവും താഴ്ന്ന ഗ്രേഡിലാണ് കൂട്ടുന്നത്.
ഇതിനു തുച്ഛമായ വിലയേ ലഭിക്കുകയുള്ളു. ചൂടു മൂലം ചെടികള്‍ ഉണങ്ങി മഞ്ഞ നിറം വന്ന് പൈനാപ്പിള്‍ വലുതാകാതെ നില്‍ക്കുകയാണ്.

മലയോര മേഖലയില്‍ കഴിഞ്ഞയാഴ്ച ചെറിയ മഴ ലഭിച്ചത് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ചെറിയ ആശ്വാസമായിരുന്നു. എന്നാല്‍ പൊള്ളുന്ന താപനിലയില്‍ ചെടികള്‍ വാടിക്കരിയുകയാണ്. ചിലര്‍ തോട്ടങ്ങള്‍ ആഴ്ചയില്‍ ഒന്നു നനച്ചുകൊടുക്കുന്നുണ്ട്. ഒരേക്കര്‍ തോട്ടം നനയ്ക്കാന്‍ ഒന്നര ടാങ്കിനു മുകളില്‍ വെള്ളം ആവശ്യമായി വരും.

കായ്ച്ച ചെടികളെയാണ് നനച്ചു സംരക്ഷിക്കുന്നത്. ഉണക്കിനെ നേരിടാന്‍ പ്രധാനമായും മെടഞ്ഞതും മെടായത്തതുമായ തെങ്ങോലയാണ് പ്രധാനമായും കര്‍ഷകര്‍ ഉപയോഗിക്കുന്നത്. ചിലര്‍ ഗ്രീന്‍ നെറ്റ് ഉപയോഗിക്കുന്നുണ്ട്. ഏക്കറിനു 20,000 രൂപ വരെയാണ് ഗ്രീന്‍ നെറ്റിനു ചെലവാകുന്നത്.