ഇടമലക്കുടിയിൽ നാശംവിതച്ച് കാട്ടാനക്കൂട്ടം
Wednesday, March 27, 2024 11:56 PM IST
മൂന്നാർ: ഇടമലക്കുടിയിൽ കാട്ടാനകളുടെ ആക്രമണം. ഏഴ് ആനകൾ അടങ്ങുന്ന സംഘമാണ് നാശം വിതച്ചത്. ഇടമലക്കുടിയിലെ സൊസൈറ്റിക്കുടിയിൽ സ്ഥിതി ചെയ്യുന്ന റേഷൻ കടയും തൊട്ടു ചേർന്നുള്ള പലചരക്കു കടയും കാട്ടാനകൾ തകർത്തു. വാതിലുകൾ ജനലുകളും തകർത്ത് ഭക്ഷണ വസ്തുക്കൾ വലിച്ച് പുറത്തേക്കിട്ടു.

തൊട്ടടുത്തുള്ള തെങ്ങ് കടപുഴക്കിയെറിഞ്ഞു.
രാത്രി ഏഴോടെ എത്തിയ കാട്ടാനകൾ മണിക്കൂറുകൾക്കു ശേഷമാണ് മടങ്ങാൻ കൂട്ടാക്കിയത്. കടകൾക്കു സമീപത്തായി തന്നെയായി നിരവധി വീടുകളുമുണ്ട്. ഇടമലക്കുടിയിലെ എല്ലാ കുടികളിലേക്കുമുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന കടയാണ് തകർത്തത്. കാട്ടാനക്കൂട്ടം ഭക്ഷണ വസ്തുക്കൾ കഴിക്കുന്ന പതിവ് തുടർന്നാൽ കുടിനിവാസികൾ വെട്ടിലാവും. പ്രദേശത്ത് ഒറ്റ തിരിഞ്ഞുള്ള കാട്ടാനകളുടെ ശല്യം ഉണ്ടായിരുന്നുവെങ്കിലും ഇതാദ്യമാണ് കൂട്ടം ചേർന്ന് എത്തിയ കാട്ടാനക്കൂട്ടം കടകൾ തകർക്കുന്നത്. മൂന്നാർ ടൗണിലും എസ്റ്റേറ്റ് മേഖലകളിലും പടയപ്പ ഉൾപ്പെടെയുള്ള കാട്ടാനകളുടെ ശല്യം അനുദിനം ഉയർന്നു വരികയാണ്.