ഉല്ലല സർവീസ് സഹകരണ ബാങ്കിൽ 24 കോടി രൂപയുടെ വായ്പാ തട്ടിപ്പെന്ന് സഹകരണ വകുപ്പ് റിപ്പോർട്ട്
Thursday, March 28, 2024 7:04 AM IST
വൈക്കം: തലയാഴം ഉല്ലല സർവീസ് സഹകരണ ബാങ്കിൽ 24 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സിപിഐയുടെ നേതൃത്വത്തിൽ ഭരണം നടക്കുന്ന ബാങ്കിൽ അഞ്ചുമാസം മുമ്പു നടന്ന പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.

2012-17 കാലയളവിലെ രണ്ടു ഭരണ സമിതികളുടെ കാലത്താണ് 24.45 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരിശോധനയിൽ തെളിഞ്ഞത്. നിലവിലെ ഭരണസമിതിയും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണമുണ്ട്.

സഹകരണവകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ സെക്രട്ടറിയായി എത്തിയ പരേതനായ സുനിൽദത്ത്, നിലവിലെ ബാങ്ക് സെക്രട്ടറി മിഥുൻലാൽ, ഭരണസമിതി അംഗം ബെന്നി തോമസ് എന്നിവരടക്കമുള്ളവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മതിയായ ഈടില്ലാതെ ക്രമവിരുദ്ധമായി കോടികളുടെ വായ്പ നൽകിയെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

ക്രമക്കേടു നടന്ന കാലയളവിലെ 26 ഭരണസമിതി അംഗങ്ങളിൽ 19 പേർ കഴിഞ്ഞ 12ന് സഹകരണ വകുപ്പ് അധികൃതർക്ക് വിശദീകരണം നൽകിയിരുന്നു. ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളായ 19 പേരിൽനിന്ന് ഈടാക്കണമെന്നാണ് സഹകരണ വകുപ്പിന്‍റെ ശിപാർശ.

വായ്പ ലഭിച്ചവരിൽ പലരും ഈടായി നൽകിയവ വായ്പാ തുകയുമായി തട്ടിച്ചു നോക്കുമ്പോൾ തികച്ചും ശുഷ്കമാണെന്നാണ് ആരോപണം. വായ്പ തുക തിരിച്ചടവ് മുടങ്ങിയതോടെ തുക പലമടങ്ങായി വർധിച്ചു. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

അതേസമയം ബാങ്കിൽ വായ്പകൾ കുടിശികയായതുമായി ബന്ധപ്പെട്ട പ്രതിസന്ധി മാത്രമേയുള്ളൂവെന്നും മറിച്ചുള്ള പ്രചരണങ്ങൾ ശരിയല്ലെന്നും ബാങ്ക് പ്രസിഡന്‍റ് ജെ.പി. ഷാജി, സെക്രട്ടറി മിഥുൻ ലാൽ എന്നിവർ പറഞ്ഞു.