ആത്മീയ പ്രതിരോധം തീര്‍ക്കുന്നതിനുള്ള അവസരം: മാര്‍ കല്ലറങ്ങാട്ട്
Thursday, March 28, 2024 10:25 PM IST
പാലാ: പെസഹാ ആചരണവും കഷ്ടാനുഭവ വാരത്തിലെ ശുശ്രൂഷകളും നമ്മെത്തന്നെ സംരക്ഷിക്കുന്നതിനും ആത്മീയ പ്രതിരോധം തീര്‍ക്കുന്നതിനുമുള്ള അവസരമാണ് നല്‍കുന്നതെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ കത്തീഡ്രലില്‍ പെസഹാത്തിരുനാളിന് മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.

കര്‍ത്താവിനെ തിരിച്ചറിയുന്ന പ്രാര്‍ഥനകളാണ് ഈ ദിവസങ്ങളില്‍ നാം കേള്‍ക്കുന്നത്. സഭയുടെ തനിമ എന്താണെന്ന് ലോകത്തോട് വിളംബരം ചെയ്യുന്ന ദിവസങ്ങളാണിത്. ദിവ്യരഹസ്യങ്ങളും പ്രാര്‍ഥനകളും വചനവായനയും വഴി വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ സാധിക്കണം. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി കര്‍ത്താവ് മാതൃക കാണിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയില്‍ എല്ലാ രഹസ്യങ്ങളും ഒത്തുചേര്‍ന്നിട്ടുണ്ട്.

സ്വയം മുറിച്ചു നല്‍കിയവനാണ് കര്‍ത്താവ്. എളിമയും വിനയവും ശുശ്രൂഷയും കാല്‍കഴുകലിലുണ്ട്. പങ്കു വയ്ക്കണമെന്നാണ് കര്‍ത്താവ് നമ്മെ പഠിപ്പിക്കുന്നത്. പണം കൂട്ടിവയ്ക്കുന്നത് കുറ്റമാണ്. പങ്കു വയ്ക്കലിന്‍റെയും മുറിച്ചു നല്‍കലിന്‍റെയും മാതൃക സ്വീകരിക്കണം. ഹോം പാലാ പ്രോജക്ടും കാരിത്താസ് പാലായും സാമൂഹ്യസേവനമേഖലകളില്‍ ഒട്ടനവധി കാരുണ്യപ്രവൃ‍ത്തികള്‍ ചെയ്യുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ കാര്യം വിശുദ്ധ കുര്‍ബാനയും വിശ്വാസസംരക്ഷണവും സഭയുടെ വളര്‍ച്ചയുമാണെന്ന് ബിഷപ് പറഞ്ഞു.