ലോക്സഭാ തെരഞ്ഞെടുപ്പ്: ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കി പോലീസ്
Thursday, March 28, 2024 11:47 PM IST
മുണ്ടക്കയം ഈസ്റ്റ്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ അതിർത്തി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പോലീസ് വാഹന പരിശോധന ശക്തമാക്കി. ഇടുക്കി - കോട്ടയം ജില്ലാ അതിർത്തി പങ്കിടുന്ന പെരുവന്താനം പോലീസ് സ്റ്റേഷന് മുന്നിൽ ദേശീയ പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ പരിശോധിക്കാൻ പ്രത്യേക ക്രമീകരണങ്ങാണ് ഏർപ്പെടുത്തിരിക്കുന്നത്. ദേശീയപാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ പരിശോധിച്ച് യാത്രാലക്ഷ്യവും ഫോൺ നമ്പറും ചോദിച്ചറിഞ്ഞാണ് പോലീസ് കടത്തിവിടുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികമോ മദ്യമോ മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് 1951ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യന്‍ ശിക്ഷാനിയമങ്ങള്‍ അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്.

പോളിംഗ് കഴിയുന്നതുവരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനങ്ങള്‍ പോലുള്ള സാമഗ്രികള്‍ എന്നിവ സംബന്ധിച്ച് കര്‍ശനമായ പരിശോധന നടത്തുന്നുണ്ട്. 50,000 രൂപയില്‍ കൂടുതല്‍ ഉള്ള പണം, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റ് സാമഗ്രികള്‍ സംബന്ധിച്ച് മതിയായ രേഖകള്‍ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും അറിയിച്ചിട്ടുണ്ട്.