യാത്രക്കാര്‍ക്ക് ഇരുട്ടടി നല്‍കി പാലായില്‍ ബസ് സര്‍വീസ് റദ്ദാക്കി
Thursday, March 28, 2024 11:47 PM IST
പാലാ: കെഎസ്ആര്‍ടിസി പാലാ ഡിപ്പോയില്‍ നിന്നുള്ള 17 സ്ഥിരം സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ ഇന്നലെ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വിനയായി. സര്‍വീസിന് തയാറായി രാവിലെ ജീവനക്കാര്‍ ഡിപ്പോയില്‍ എത്തിയപ്പോഴാണ് പ്രഭാത സര്‍വീസുകള്‍ ഉള്‍പ്പെടെ 17 സര്‍വീസുകള്‍ റദ്ദുചെയ്ത വിവരം അറിയുന്നത്.

ദീര്‍ഘദൂര സര്‍വീസുകളും ചെയിന്‍ സര്‍വീസുകളും ഉള്‍പ്പെടെയുള്ളവയാണ് റദ്ദുചെയ്യപ്പെട്ടത്. പ്രഭാത സര്‍വീസുകള്‍ പാടേ മുടക്കിയ നിലയിലായിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മാനന്തവാടി, എറണാകുളം, തൃശൂര്‍ സര്‍വീസുകളും മുടക്കി.

തൃശൂര്‍ ഭാഗത്തേക്കുള്ളവര്‍ എംസി റോഡിലേക്കുള്ള സ്വകാര്യ ബസുകളെ ആശ്രയിച്ച് ഏറ്റുമാനൂര്‍, കുറവിലങ്ങാട്, കൂത്താട്ടുകുളം ഭാഗത്തേക്ക് യാത്ര ചെയ്ത് യാത്രാവശ്യങ്ങള്‍ നിറവേറ്റി.കോട്ടയം -തൊടുപുഴ ചെയിന്‍ സര്‍വീസില്‍ ഉണ്ടായ കാന്‍സലേഷന്‍ യാത്രക്കാരെ വളരെ കഷ്ടപ്പെടുത്തി. വൈക്കം - മുണ്ടക്കയം ചെയിന്‍ സര്‍വീസുകളും മുടക്കി.ഇന്നലെ അവധി ദിവസമായിരുന്നുവെങ്കിലും ബാങ്കുകള്‍, ആശുപത്രികള്‍, വൈദ്യുതി, ജലവിതരണം, പോലീസ് വിഭാഗങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നതിനാല്‍ യാത്രാ ആവശ്യങ്ങള്‍ നിരവധിയായിരുന്നു.

മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കി യാത്രക്കാര്‍ക്ക് യാത്രാദുരിതം സമ്മാനിച്ച അധികൃതര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കെഎസ്ആര്‍ടി ഉപദേശക സമിതി അംഗം ജയ്‌സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു.