സെഞ്ചുറി നേട്ടത്തിൽ വിത്തുചേന
Thursday, March 28, 2024 11:47 PM IST
തൊടുപുഴ: ഇത്തവണ ചേന നടണമെങ്കിൽ കാശ് കൂടുതൽ മുടക്കേണ്ടിവരും. മുന്പെങ്ങുമില്ലാത്ത വിലയാണ് ഇത്തവണ വിത്തു ചേനയ്ക്ക്. കിലോയ്ക്ക് 20 രൂപമുതൽ 30 രൂപവരെ വിലയുണ്ടായിരുന്ന വിത്തുചേനയ്ക്കാ ണ് ഇത്തവണ വില 100 രൂപയിലേക്ക് എത്തിയത്.

തൊടുപുഴ കാഡ്സിൽ 100 രൂപയ്ക്കാണ് വിത്തുചേന വിറ്റഴിക്കുന്നത്. കൂത്താട്ടുകുളം മാർക്കറ്റിൽ 115 രൂപയ്ക്കുവരെ കച്ചവടം നടന്നു. സീസണിൽ ഭേദപ്പെട്ട വില ലഭിച്ചതിനാൽ കർഷകർ വിത്തിന് കരുതിവയ്ക്കാതെ വിൽപ്പന നടത്തിയതാണ് വിത്തിന് ഡിമാന്‍ഡ് വർധിക്കാൻ പ്രധാനകാരണം. ഉത്പാദനത്തിലുണ്ടായ ഇടിവും വില ഉയരാൻ മറ്റൊരു കാരണമായി. തൊഴിലാളികളുടെ വേതനത്തിലുണ്ടായ വർധനയും കാലാവസ്ഥ വ്യതിയാനവുമെല്ലാം ചേനകൃഷിയെ സാരമായി ബാധിച്ചു.

നേരത്തേ കർഷകകുടുംബങ്ങളിലെല്ലാം പത്തുമൂട് ചേനയെങ്കിലും നടുമായിരുന്നു. എന്നാൽ ഇന്നു സ്ഥിതിയാകെ മാറി. യുവതീ-യുവാക്കൻമാർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയതോടെ ചേന നടീൽ കുറഞ്ഞു. ചേന പാകം ചെയ്ത് കഴിക്കുന്നതിനും പുതുതലമുറയ്ക്ക് താത്പര്യമില്ലാതായതോടെ കൃഷിയും അന്യംനിന്നുപോകുന്ന സ്ഥിതിയാണ്.

ഇത്തവണ വേനൽമഴ പലയിടത്തും ലഭിക്കാത്തതിനാൽ തന്നാണ്ടുവിളകൾ കൃഷിയിറക്കുന്നതും വൈകുകയാണ്. മഴപെയ്താൽ ചേന, ചേന്പ്, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിത്തുകൾക്ക് വിപണിയിൽ ഡിമാന്‍ഡ് വർധിക്കാൻ സാധ്യതയേറെയാണ്.

അതിനാൽ നേരത്തേ വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. മുന്പെങ്ങുമില്ലാത്ത വിധത്തിൽ വിത്തുചേനയ്ക്ക് വില വർധിച്ചെങ്കിലും കർഷകർക്കു പ്രയോജനപ്പെടാത്ത സ്ഥിതിയാണ്.