സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ് സ്ഥാനാര്‍ഥികള്‍
Thursday, March 28, 2024 11:47 PM IST
സ്വന്തം ലേഖിക

കോട്ടയം: ഒന്നു രണ്ടും ജില്ലകള്‍ അതിരിടുന്നതാണ് ഓരോ ലോക്‌സഭാ മണ്ഡലവും. 250 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യംവരും ഒരു പര്യടനത്തിന്. പോരെങ്കില്‍ മണ്ഡലങ്ങളില്‍ ശരാശരി 12 ലക്ഷം വോട്ടര്‍മാരും. എല്ലാവരെയും നേരില്‍കണ്ട് വോട്ടുചോദിക്കുക പ്രായോഗികമല്ല. കാലം മാറിയതോടെ വീടുകയറ്റവും കുടുംബയോഗങ്ങളും സമ്മേളനങ്ങളും പ്രകടനങ്ങളും സജീവമായി നീക്കുമ്പോഴും സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചാരണം തകൃതിയാക്കിയിരിക്കുകയാണ് സ്ഥാനാർഥികൾ. ന്യൂജെന്‍ വോട്ടറെ ആകര്‍ഷിക്കാന്‍ ഇന്‍സ്റ്റഗ്രാമിലെ റീലുകളിലും വാട്‌സ് ആപ്പ് ചാനലുകളിലും ഫേസ്ബുക്കിലും സ്ഥാനാര്‍ഥികള്‍ നിറഞ്ഞുനില്‍ക്കുന്നു. ഇവന്‍റ് മാനേജ്‌മെന്‍റ് പ്ലാറ്റ്‌ഫോമുകള്‍ എല്ലാ സ്ഥാനാര്‍ഥികള്‍ക്കുമൊപ്പമുണ്ട്.

സിനിമാഗാനങ്ങളുടെ പാരഡിയുമായി പ്രചാരണം കൊഴുപ്പിക്കുന്ന രീതിയൊക്കെ പഴഞ്ചനായതോടെ സിനിമാ പോസ്റ്ററുകളും പുസ്തക കവര്‍ പേജുകളുമൊക്കെ തയാറാക്കി സ്ഥാനാര്‍ഥികള്‍ ട്രെന്‍ഡ് മാറ്റിയിരിക്കുന്നു.

കുഞ്ഞൂഞ്ഞിന്‍റെ കോട്ടയത്ത്
കെ.എം. ജോര്‍ജിന്‍റെ പുത്രന്‍

യുഡിഎഫിലെ കെ. ഫ്രാന്‍സിസ് ജോര്‍ജും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും സജീവമാണ്. ഉമ്മന്‍ ചാണ്ടിയുടെ സ്മരണയില്‍ തുടങ്ങിയതാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പ്രചാരണം. കുഞ്ഞൂഞ്ഞിന്‍റെ കോട്ടയത്ത് കെ.എം. ജോര്‍ജിന്‍റെ പുത്രന്‍ എന്ന ടാഗ് ലൈനില്‍ വോട്ട് അഭ്യര്‍ഥിച്ചുള്ള പോസ്റ്ററാണ് ശ്രദ്ധേയം. മാറാനുറച്ച് കോട്ടയം മാറ്റാനുറച്ച് ജനങ്ങളും, കൂടെയുണ്ട് കോട്ടയം പോസ്റ്ററുകളും സജീവമാണ്.

സൈബറിടത്ത് നിറഞ്ഞ് ചാഴികാടന്‍

ഇക്കാലത്ത് ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ട്രെന്‍ഡിംഗ് ആയ അഖില്‍ പി. ധര്‍മജന്‍ എഴുതിയ റാം c/O ആനന്ദി പുസ്തകത്തിന്‍റെ കവര്‍ പേജാണ് സൈബറിടത്ത് ലൈക്കുകളും ഷെയറുകളും കമന്‍റുകളും വാരിക്കൂട്ടുന്നത്. എൽഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും റാം c/O ആനന്ദി കവര്‍പേജിലെത്തി വോട്ട് അഭ്യര്‍ഥിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം സിനിമകളുടെ ചുവടുപിടിച്ച് കോട്ടയം ബോയ്‌സ്, ഇത് കോട്ടയത്തിന്‍റെ വികസനയുഗം എന്നിങ്ങനെ പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളിലുണ്ട്.

മോദിയുടെ ഗാരന്‍റി- പുതിയ കേരളം

മോദിയുടെ ഗാരന്‍റി എണ്ണിപ്പറഞ്ഞാണ് എന്‍ഡിഎയുടെ തുഷാര്‍ വെള്ളാപ്പള്ളി വോട്ട് അഭ്യര്‍ഥിക്കുന്നത്. ഇലക്‌ഷനു മുന്നോടിയായി ബിജെപിയുടെ മുദ്രാവാക്യമായി മാറിയിരുന്നു മോദിയുടെ ഗാരന്‍റി. പത്ത് വര്‍ഷം മോദി സര്‍ക്കാരില്‍ കോട്ടയത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു വോട്ട് അഭ്യര്‍ഥന. പുതിയ മുഖച്ഛായയ്ക്ക് കോട്ടയം റെഡി, തുഷാര്‍ വെള്ളാപ്പള്ളി കൂടെയുണ്ട് പോസ്റ്ററുകളും സമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.