ഉമ്മന്‍ ചാണ്ടിയും കാനവുമില്ലാത്ത തെരഞ്ഞെടുപ്പ്
Thursday, March 28, 2024 11:47 PM IST
കോട്ടയം: ജില്ലയിലെ രാഷ്‌ട്രീയ അതികായരുടെ അഭാവം ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കപ്പെടും. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടി ഓര്‍മയായിട്ട് എട്ടു മാസം. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിയോഗത്തിന് മൂന്നു മാസം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു നേതാക്കളും ജില്ലയില്‍ സജീവമായിരുന്നു. ജില്ല അതിരിടുന്ന എല്ലാ മണ്ഡലങ്ങളിലും യുഡിഎഫിന് കരുത്തും കരുതലുമായിരുന്നു ഉമ്മന്‍ ചാണ്ടി. മുന്‍മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം. മാണിയുടെ വിയോഗം 2019ലെ ലോക്‌സഭാ തെരഞ്ഞെടപ്പുവേളയിലായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് പരാജയപ്പെട്ട വി.എന്‍. വാസവന്‍ പിന്നീട് ഏറ്റുമാനൂരില്‍ എംഎല്‍എയും സംസ്ഥാന മന്ത്രിയുമായി. കാനത്തിന്‍റെ പിന്‍ഗാമിയായി വൈക്കം സ്വദേശി ബിനോയി വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഇത്തവണ പ്രചാരണത്തിന്‍റെ മുന്‍നിരയില്‍ ഇരുവരുമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയികള്‍ ഇത്തവണയും മാവേലിക്കര, കോട്ടയം, ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു എന്നതും ശ്രദ്ധേയം.